വാഷിങ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ദിവസങ്ങളാണ് പിന്നിട്ടതെന്ന് അധികാരത്തിൽ 100 ദിവസം തികച്ച പ്രസിഡൻറ് ഡോണൾഡ് ട്രംപ്. 14 ആഴ്ചകൊണ്ട് അമേരിക്കയിൽ വളരെയധികം മാറ്റങ്ങളാണ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ കാലത്തിനുള്ളിൽ അമേരിക്കക്കാരുടെ ജോലികൾ തിരികെനൽകുവാൻ സാധിച്ചതാണ് ഭരണകൂടത്തിെൻറ പ്രധാന നേട്ടങ്ങളിലൊന്ന്. അമേരിക്കൻ കമ്പനികളുടെ പ്രവർത്തനവും മെച്ചപ്പെട്ടിരിക്കുകയാണ്. ഇടത്തരക്കാർക്കും വ്യവസായത്തിനും നികുതിനിരക്കിൽ വൻ കുറവ് വരുത്തിയിരുന്നു. ഇത് മികച്ച ഫലമാണ് നൽകാനിരിക്കുന്നത്. തെൻറ സർക്കാർ അമേരിക്കൻ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് പോരാടിയത്. നിയമം സംരക്ഷിക്കപ്പെടുകയും അമേരിക്കൻ ജനതക്ക് അധികാരം തിരികെനൽകുകയും ചെയ്തു. ഏറ്റവുംവലിയ വ്യത്യാസം സംഭവിച്ചിരിക്കുന്നത് അമേരിക്കൻ ആദർശങ്ങൾ നവീകരിക്കപ്പെട്ടതിലാണ്. ഏറ്റവും അടിസ്ഥാനപരമായ മാറ്റങ്ങളിലൊന്ന് സർക്കാറും ജനങ്ങളും തമ്മിലുള്ള ബന്ധത്തിലെ വളർച്ചയാണ്. മുമ്പ് അമേരിക്കക്കാരുടെ ഭാവിയേക്കാളുപരി പ്രത്യേക താൽപര്യങ്ങളിലായിരുന്നു രാഷ്ട്രീയ നേതാക്കൾ ശ്രദ്ധ ചെലുത്തിയിരുന്നത്. നമ്മുടെ നികുതിദായകരുടെ പണമുപയോഗിച്ച് അവരുടെ തൊഴിലും സമ്പാദ്യവും മറ്റ് രാജ്യങ്ങൾക്ക് നൽകുകയായിരുന്നു. എന്നാൽ, അധികാരത്തിലേറിയ ആദ്യ ദിനം മുതൽതന്നെ പൗരന്മാരോട് മാത്രമാണ് പ്രതിബദ്ധത. ഇതിനാലാണ് ട്രാൻസ്-പസഫിക് പങ്കാളിത്ത കരാറിൽനിന്ന് രാജ്യം വിട്ടുനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാമ്പത്തിക വിശ്വസ്തതയും വർധിച്ചിരിക്കുകയാണ്. ഇത്് കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിലെ ഏറ്റവുംവലിയ നിലയിെലത്തിയിരിക്കുന്നു. നിർമാതാക്കൾക്കിടയിലെ ശുഭാപ്തിവിശ്വാസം ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. വ്യവസായ ആത്മവിശ്വാസം നാലു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന അവസ്ഥയിലാണെന്നും 70കാരനായ ട്രംപ് കൂട്ടിച്ചേർത്തു. ജനുവരി 20നാണ് യു.എസിെൻറ 45ാമത്തെ പ്രസിഡൻറായി ട്രംപ് അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.