വാഷിങ്ടൺ: 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ റഷ്യയുമായി ഡോണൾഡ ് ട്രംപ് ബന്ധം പുലർത്തിയിരുന്നോ എന്ന് എഫ്.ബി.െഎ അന്വേഷണം തുടങ്ങി. ന്യൂയോർക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2017 മേയ് മുതൽ എഫ്.ബി.െഎ അന്വേഷണം തുടങ്ങിയെന്നാണ് വാർത്ത. ദിവസങ്ങൾക്കു ശേഷം ജയിംസ് കോമിയെ എഫ്.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് ട്രംപ് പുറത്താക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യയുമായി ബന്ധം പുലർത്തിയതോടെ ട്രംപ് അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് എഫ്.ബി.െഎയുടെ നിരീക്ഷണം. അതേസമയം, ന്യൂേയാർക് ടൈംസ് റിപ്പോർട്ട് വൈറ്റ്ഹൗസ് തള്ളി.
വാർത്ത അസംബന്ധമെന്നായിരുന്നു വൈറ്റ്ഹൗസ് അധികൃതരുടെ പ്രതികരണം. മറ്റു പ്രസിഡൻറുമാരിൽനിന്ന് റഷ്യയുമായി ബന്ധം പുലർത്താൻ ട്രംപിന് താൽപര്യമില്ല. വിശ്വസ്തനല്ലാത്തതുകൊണ്ടാണ് കോമിയെ പുറത്താക്കിയതെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.