വാഷിങ്ടൺ: ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. എച്ച്.ആർ മക്മാസ്റ്ററെ മാറ്റി ജോൺ ബോൾട്ടനെയാണ് പകരം നിയമിച്ചിരിക്കുന്നത്. മുൻ യു.എൻ അംബാസിഡറായിരുന്ന ബോൾട്ടൻ ബുഷ് ഭരണകാലത്ത് അമേരിക്കൻ പ്രതിരോധരംഗത്തും പ്രവർത്തിച്ചിരുന്നു. ട്വിറ്ററിലുടെയാണ് സുരക്ഷ ഉപദേഷ്ടാവിനെ മാറ്റിയ വിവരം ട്രംപ് അറിയച്ചത്.
മക്മാസ്റ്റർ മികച്ച രീതിയിലാണ് സുരക്ഷ ഉപദേഷ്ടാവായി പ്രവർത്തിച്ചത്. എല്ലാകാലത്തും അദ്ദേഹം തെൻറ സുഹൃത്തായിരിക്കുമെന്ന് പുതിയ സുരക്ഷ ഉപദേഷ്ടാവിനെ തെരഞ്ഞെടുത്തതിന് ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. മക്മാസ്റ്ററെ മാറ്റാനുള്ള കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല.
സുരക്ഷ ഉപദേഷ്ടാവായിതിന് ശേഷം ഫോക്സ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ ഉത്തരകൊറിയയെയും ഇറാനെയും രൂക്ഷമായാണ് ബോൾട്ടൻ വിമർശിച്ചത്. ഇവർക്കെതിരെ നീങ്ങാൻ പ്രസിഡൻറിന് എല്ലാവിധ മാർഗങ്ങളും നിർദേശിക്കുക എന്നത് തെൻറ ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനെയും ട്രംപ് മാറ്റിയിരുന്നു. സി.െഎ.എ മുൻ ഡയറക്ടർ മൈക്ക് പോംപിക്കാണ് പകരം ചുമതല നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.