വാഷിങ്ടൺ: ഭീകരാക്രമണം നടന്ന് മണിക്കൂറുകൾക്കകം ലണ്ടൻ മേയർ സാദിഖ് ഖാനെ പരിഹസിച്ച് ഡോണൾഡ് ട്രംപിെൻറ മകൻ ഡോണൾഡ് ട്രംപ് ജൂനിയറിെൻറ ട്വീറ്റ്. 2016 സെപ്റ്റംബറിൽ ഇൻഡിപെൻഡൻറ് ദിനപത്രത്തിൽ സാദിഖ്ഖാൻ എഴുതിയ ലേഖനത്തിെൻറ തലക്കെട്ടാണ് ട്രംപ് ജൂനിയർ പരിഹാസ്യ വിഷയമാക്കിയത്. ‘ ഭീകരാക്രമണം വലിയ നഗരങ്ങളുടെ ഭാഗമാണെന്ന തലക്കെട്ടിനു താഴെ നിങ്ങൾ നേരംപോക്ക് പറയുകയാേണാ? എന്നായിരുന്നു ട്രംപ് ജൂനിയറിെൻറ ട്വീറ്റ്. ട്വീറ്റിനെതിരെ യു.എസിലും ബ്രിട്ടനിലും വ്യാപക വിമർശമുയർന്നു.
നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ലണ്ടൻ മേയറെ ആക്രമിക്കുകവഴ ി അദ്ദേഹത്തെ അപമാനിച്ചിരിക്കുന്നുവെന്ന് വെസ് സ്ട്രീറ്റിങ് എം.പി പ്രതികരിച്ചു. സാദിഖ്ഖാെൻറ ഒരു ലേഖനമെങ്കിലും വായിച്ചിട്ടുണ്ടോയെന്നും വിമർശകർ ചോദിച്ചു. യഥാർഥത്തിൽ ലണ്ടനിലെ ആളുകൾ ഭീകരാക്രമണത്തെ പേടിക്കുന്നില്ലെന്നായിരുന്നു ആ ലേഖനത്തിൽ സാദിഖ് ഖാൻ പറഞ്ഞുവെച്ചത്. ആക്രമണങ്ങൾ വലിയ നഗരങ്ങളുടെ ഭാഗമാണ്. എന്നാൽ അത് അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് വേണ്ടത്.
ലണ്ടൻ നഗരത്തിലെ ഒാരോ പൗരനെയും സുരക്ഷിതമാക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ വാക്കുകൾ.ന്യൂയോർക് നഗരത്തിൽ 29 പേരുടെ ജീവൻ കവർന്ന ബോംബാക്രമണത്തിന് പ്രതികരണമായിട്ടായിരുന്നു സാദിഖിെൻറ ലേഖനം. തലക്കെട്ടു മാത്രം വായിച്ച് ട്രംപ് ജൂനിയർ കാര്യമറിയാതെ അബദ്ധം വരുത്തിവെക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ്ഹൗസ് തയ്യാറായില്ല. ആദ്യമായല്ല ട്വീറ്റ് ചെയ്ത് ട്രംപ് ജൂനിയർ പുലിവാലു പിടിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സിറിയൻ അഭയാർഥികൾക്കെതിരെ നടത്തിയ ട്വീറ്റിനെതിരെയും വിമർശമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.