വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിെൻറ ഭാഗമായി മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനണെ ചോദ്യം ചെയ്തു. അന്വേഷണ സംഘത്തലവൻ റോബർട്ട് മുള്ളറുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. നേരത്തെ ട്രംപിെൻറ കാമ്പയിൻ ചെയർമാനായിരുന്നു ബാനൺ.
ആഗസ്റ്റിലാണ് വിവാദത്തെ തുടർന്ന് അദ്ദേഹം ചീഫ് സ്ട്രാറ്റജിസ്റ്റ് പദവിയിൽനിന്ന് രാജിവെച്ചത്. തെരഞ്ഞെടുപ്പിൽ ഇടപെെട്ടന്ന ആരോപണം റഷ്യയും ട്രംപും നിഷേധിച്ചിരുന്നു. മുള്ളറുടെ സംഘവുമായി 20 മണിക്കൂറോളം ബാനൺ സംഭാഷണം നടത്തിയതായി റിപ്പോർട്ടുണ്ട്. സംഘത്തിെൻറ എല്ലാ ചോദ്യങ്ങൾക്കും ബാനൺ കൃത്യമായി മറുപടി നൽകിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.