ലോസ് ആഞ്ജലസ്: യു.എസിനെ നടുക്കി കൂട്ടക്കൊല. വിനോദസഞ്ചാര കേന്ദ്രമായ ലാസ് വെഗാസിൽ മാൻഡലേ ബേ ഹോട്ടലിനു സമീപം സംഗീതപരിപാടിക്കിടെയുണ്ടായ വെടിവെപ്പിലാണ് 58 പേർ കൊല്ലപ്പെട്ടത്. 515 പേർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനുനേരെ വെടിയുതിർത്ത സ്റ്റീഫൻ പാഡോക്ക് (64) എന്നയാളെ പിന്നീട് ഹോട്ടലിെൻറ 32ാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം ജീവനൊടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ മുറിയിൽനിന്ന് പത്ത് തോക്കുകൾ കണ്ടെടുത്തു. വെടിയേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് യൂനിവേഴ്സിറ്റി മെഡിക്കൽ സെൻറർ ആശുപത്രി അധികൃതർ പറഞ്ഞു.
Terrifying scene as concert goers attend to injured while gunman opens fire at Mandalay Bay resort in Las Vegas. pic.twitter.com/3bisNIjur2
— Josh Caplan (@joshdcaplan) October 2, 2017
ലാസ് െവഗാസ് സ്വദേശിയായ സ്റ്റീഫൻ പാഡോക്കിനെ കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. അമേരിക്കൻ സമയം ഞായറാഴ്ച രാത്രി 10നാണ് (ഇന്ത്യൻസമയം തിങ്കളാഴ്ച രാവിലെ എട്ടിന്) സംഭവം. അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പാണിത്. 2016 ജൂണിൽ ഒാർലാൻഡോയിൽ നൈറ്റ് ക്ലബിൽ നടന്ന വെടിവെപ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.
ജാസൺ ആൽഡീെൻറ സംഗീതനിശക്കിടെ യന്ത്രത്തോക്ക് ഉപയോഗിച്ച് 32ാം നിലയിലെ തെൻറ ഹോട്ടൽമുറിയിൽനിന്ന് സ്റ്റീഫൻ പാഡോക്ക് താഴേക്ക് തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്ന് പറയുന്നു. ചകിതരായ ആയിരക്കണക്കിന് ആളുകൾ നിലവിളിച്ചുകൊണ്ട് ഒാടി. മറ്റു ചിലർ നിലത്ത് കിടന്നു. സംഭവസ്ഥലത്ത് വെള്ളക്കുപ്പികളും തൊപ്പികളും ഷൂസുകളും ചിതറിക്കിടക്കുകയാണ്. അക്രമിയോടൊപ്പം സഞ്ചരിച്ചെന്ന് സംശയിക്കുന്ന മാരിലോ ഡാൻലി എന്ന സ്ത്രീയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു ദിവസത്തെ സംഗീതപരിപാടിയുടെ അവസാന ദിവസമായ ഞായറാഴ്ച 30,000 പേരാണ് എത്തിയത്. സംഗീതനിശ അവസാനിക്കാനിരിക്കെയാണ് വെടിവെപ്പുണ്ടായത്. വെടിയൊച്ച കേട്ട ഉടൻ പരിപാടി നിർത്തിവെച്ച് എല്ലാവരോടും നിലത്തുകിടക്കാൻ ആവശ്യപ്പെടുകയായിരുന്നു. മിനിറ്റുകൾക്കകം പൊലീസ് സംഭവസ്ഥലം വളഞ്ഞു. ആക്രമികൾ വന്നതെന്ന് കരുതുന്ന രണ്ടു വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. തെൻറ സംഗീതട്രൂപ്പിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന് ജാസൺ ആൽഡീൻ ഇൻസ്റ്റഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ ദുഃഖം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും അനുശോചനം രേഖപ്പെടുത്തി. കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ െഎ.എസ് ഏറ്റെടുത്തതായി അവരുടെ ന്യൂസ് ഏജൻസിയായ അമാഖിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ, ഇതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഇൻറലിജൻസ് ഏജൻസിയായ എഫ്.ബി.െഎ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.