ഹൂസ്റ്റൺ:ദത്തുപുത്രിയായ ഷെറിൻ മാത്യൂസിനെ (മൂന്നു വയസ്സ്) കൊന്ന കേസിൽ അറസ്റ്റിലാ യ വെസ്ലി മാത്യു കോടതിയിൽ മാപ്പപേക്ഷിച്ചു. ശിക്ഷ കുറഞ്ഞുകിട്ടാനുള്ള ശ്രമത്തിെൻറ ഭാഗമായാണിത്. കൊലപാതക കേസിൽ ഡാളസ് കോടതിയിൽ വിചാരണ നടക്കുന്നതിനു മുമ്പായാണ് നാടകീയ സംഭവം.
2017 ഒക്ടോബറിൽ വെസ്ലി മാത്യൂസിനെതിരെ കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. കുറ്റം തെളിഞ്ഞാൽ പരോളില്ലാതെ ജീവപര്യന്തം തടവാണ് വെസ്ലിയെ കാത്തിരിക്കുന്നത്. 2017 ഒക്ടോബറിലാണ് ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടത്. വീട്ടിൽനിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കുറച്ചകലെയുള്ള കലുങ്കിനടിയിൽനിന്ന് കണ്ടെത്തുകയായിരുന്നു. മലയാളി ദമ്പതികളായ വെസ്ലി മാത്യൂസും സിനിയും ഷെറിനെ ദത്തെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.