വാഷിങ്ടൺ: മുൻ ചാരൻ സെർജി സ്ക്രിപാലിനും മകൾക്കുമെതിരായ രാസായുധാക്രമണത്തെ തുടർന്ന് റഷ്യക്കെതിരെ ചുമത്തിയ യു.എസ് ഉപരോധത്തിൽനിന്ന് വ്യോമയാന സുരക്ഷ, ബഹിരാകാശ പര്യവേക്ഷണ സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെ ഒഴിവാക്കി. ഉപരോധം പ്രാബല്യത്തിലായതോടെ േലാക ബാങ്കും അന്താരാഷ്ട്ര നാണയനിധിയും പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയും മറ്റു സഹായങ്ങളും അനുവദിക്കുന്നതിന് യു.എസ് തടസ്സം നിൽക്കും.
ധനകാര്യ വിനിമയ, കയറ്റുമതി നിയന്ത്രണവും ഉപരോധത്തിൽ പെടും. 2018 മാർച്ചിലാണ് സ്ക്രിപാലിനും മകൾക്കുമെതിരെ രാസായുധാക്രമണമുണ്ടായത്. ഇരുവരും നീണ്ട ചികിത്സക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.