വാഷിങ്ടൺ: യു.എസ് -മെക്സിക്കൻ അതിർത്തിയിൽ സോളാർ മതിൽ പണിയാനുള്ള പദ്ധതി വെറുംവാക്കല്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പദ്ധതി നടപ്പാക്കാൻ ലോകത്തെ പ്രമുഖ കമ്പനികൾ സന്നദ്ധമാണെന്നും സോളാർ മതിൽ പണിയാൻ ഇതിലും നല്ല മറ്റൊരിടമില്ലെന്നാണ് തെൻറ അഭിപ്രായമെന്നും ട്രംപ് വ്യക്തമാക്കി. വാഷിങ്ടണിൽനിന്ന് പാരിസിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽവെച്ച് ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങൾക്കുമിടയിൽ മതിൽ പണിയണമെന്നത് അതിർത്തി രക്ഷസേനയുടെ നിരന്തരമുള്ള ആവശ്യമാണ്. എന്നാൽ, 2000 മൈൽ വരുന്ന അതിർത്തിയിൽ മുഴുവൻ മതിൽ പണിയാൻ ഉദ്ദേശിക്കുന്നില്ല. 700 മുതൽ 900 വരെ മൈൽ ദൂരമുള്ള മതിലാണ് പണിയുക. 600 മൈൽ ദൂരം നിലവിൽ ഇരുമ്പു വേലികൾകൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. അതേസമയം, പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റുകളും ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. എങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയിൽ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം -ട്രംപ് തുടർന്ന് പറഞ്ഞു.
റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുഡിനെ ഉചിതമായ സമയത്ത് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുെമന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻറനെതിരായി റഷ്യൻ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നതിനുള്ള തെളിവായ ഇ-മെയിൽ സംഭാഷണങ്ങൾ കഴിഞ്ഞാഴ്ച മകൻ ട്രംപ് ജൂനിയർ പുറത്തുവിട്ടിരുന്നു. ഇതിനെ ഏറ്റുപിടിച്ച് െഡമോക്രാറ്റുകൾ രംഗത്തുവന്നതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡൻറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.