വാഷിങ്ടൺ: 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ബാധിച്ച വാണാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയാണെന്ന് മൈക്രോസോഫ്റ്റ് മൈക്രോസോഫ്റ്റ് പ്രസിഡൻറ് ബ്രാഡ് സ്മിത്. ഇക്കഴിഞ്ഞ മേയിലാണ് സൈബർ ആക്രമണം നടന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷ ഏജൻസിയിൽനിന്ന് വിവിധ സൈബർ ടൂളുകൾ ഹാക് ചെയ്തെടുത്തത് ഉത്തര കൊറിയയിലെ സൈബർ വിദഗ്ധരാണ്. അവ ഉപയോഗിച്ചാണ് വാണാക്രൈക്ക് രൂപം നൽകിയതെന്നും സ്വകാര്യ ചാനൽ അഭിമുഖത്തിൽ സ്മിത് വെളിപ്പെടുത്തി.
കാലാവധി കഴിഞ്ഞ വിൻഡോസ് ഓപറേറ്റിങ് സിസ്റ്റം(ഒ.എസ്) ഉപയോഗിച്ച കമ്പ്യൂട്ടറുകളെയാണ് വൈറസ് പ്രധാനമായും ലക്ഷ്യംെവച്ചത്. ഒ.എസ് കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അപ്ഡേഷൻ നിർബന്ധമായും നടത്തണമെന്ന് മുന്നറിയിപ്പു നടത്തിയിട്ടും ചെയ്യാതിരുന്നവർ സൈബർ ആക്രമണത്തിനിരയായാൽ ഉത്തരവാദിത്തം മൈക്രോസോഫ്റ്റിന് ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ ഗൂഗിളിെൻറ സൈബർ സുരക്ഷാ വിദഗ്ധനായ നീൽ മേത്തയും വാണാൈക്രക്കു പിന്നിൽ ഉത്തര കൊറിയയാണെന്ന് സൂചിപ്പിച്ചിരുന്നു. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സർവിസിനെയാണ് വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചത്. ബ്രിട്ടനും ആക്രമണത്തിന് പിന്നിൽ ഉത്തര കൊറിയയാണെന്ന് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.