വാഷിങ്ടൺ: സമുദ്രനിരപ്പ് ഇപ്പോഴുള്ളതിനേക്കാൾ അഞ്ചുമടങ്ങ് ഉയരുന്നതുമൂലം ഇന ്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2050 ഓടെ പൂർണമായി വെള്ളത്തിനടിയിലാകുമെന്ന് പഠനം. കണക്കാക്കിയിരുന്നതിനേക്കാൾ മൂന്നിരട്ടി ആളുകളെ സമുദ്രനിരപ്പ് ഉയരുന്നതു ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
ന്യൂജഴ്സി ആസ്ഥാനമായ ക്ലൈമറ്റ് സെൻട്രൽ എന്ന ശാസ്ത്രസംഘടനയുടെ പഠന റിപ്പോർട്ട്ന്യൂയോർക്ക് ടൈംസ് ആണ് പുറത്തുവിട്ടത്. ഉപഗ്രഹങ്ങളുപയോഗിച്ചുള്ള പഠനം വഴി സമുദ്രനിരപ്പിൽനിന്നുള്ള ഉയരം കണക്കാക്കാനുള്ള പുതിയ മാർഗങ്ങൾ കൂടുതൽ കൃത്യമാണെന്നും പറയുന്നുണ്ട്. പുതിയ പഠനമനുസരിച്ച് 12 കോടി ആളുകൾ ഇപ്പോൾ താമസിക്കുന്ന ഭൂപ്രദേശം ഈ നൂറ്റാണ്ടിെൻറ മധ്യത്തോടെ വേലിയേറ്റപരിധിയിലാകുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.