മെക്സികോ സിറ്റി: 2016 ഒക്ടോബറിലാണ് ജ്വാൻ പെഡ്രൊ ഫ്രാേങ്കാ എന്ന മെക്സിക്കൻ സ്വദേശി ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തിയെന്ന നിലയിലാണ് ഫ്രാേങ്കാ െറക്കോർഡിട്ടത്. അന്ന് 595 കിലോ ആയിരുന്നു തൂക്കം. എന്നാൽ 250 കിലോ കുറച്ച് അദ്ദേഹം നടക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച.
കിടക്കയിൽ നിന്ന് ഒന്ന് എഴുന്നേൽക്കാൻ പോലും ഫ്രാേങ്കാക്ക് സാധിച്ചിരുന്നില്ല. പ്രമേഹം, രക്ത സമ്മർദം, ശ്വാസകോശ രോഗങ്ങൾ എന്നിവ ഗുരുതരമായതിനാൽ ഫ്രാേങ്കായുടെ ജീവൻ അപകടാവസ്ഥയിലാണെന്നും അടിയന്തിരമായി ഭാരം കുറക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു. തുടർന്ന് ആറുമാസത്തേക്ക് കടുത്ത ഭക്ഷണ നിയന്ത്രണത്തിലായിരുന്നു ഫ്രാേങ്കാ.
2017 മെയിൽ ആദ്യ ഗ്യാസ്ട്രിക് സ്ലീവ് സർജറി നടത്തി. ആമാശയത്തിെൻറ വ്യാപ്തി 80 ശതമാനത്തോളം കുറക്കുന്നതിനാണ് ഇൗ ശസ്ത്രക്രിയ. ആറുമാസത്തിനു ശേഷം ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയും പൂർത്തിയാക്കി. ഇൗ ശസ്ത്രക്രിയയിലൂടെ കുടലിെൻറ അവസാന ഭാഗത്തേക്ക് ആമാശയത്തെ നേരിട്ട് ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ഭക്ഷണത്തിെൻറ ആഗിരണം കുറക്കാം. തുടർന്ന് നടത്തിയ ചികിത്സക്കു ശേഷം ഫ്രാേങ്കായുടെ ഭാരം 345 കിലോഗ്രാമിലേക്ക് കുറഞ്ഞു.
അടുത്ത ഒന്നര വർഷത്തിനിടെ 100 കിലോഗ്രാം കുറക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും 24 മണിക്കൂറും ഫ്രാേങ്കാ ഒാക്സിജൻ മാസ്ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ കിടക്കയിൽ ചെലവഴിക്കുന്ന സമയം വളരെ കുറവാണ്. വാക്കർ ഉപയോഗിച്ചാണ് നടക്കാൻ ശ്രമിക്കുന്നത്. കൂടാതെ പ്രത്യേകമായി തയാറാക്കിയ സൈക്കിൾ ൈകെകാണ്ട് ഉപയോഗിച്ച് വ്യായാമവും അേദ്ദഹം നടത്തുന്നുണ്ട്. നടക്കണമെന്നതാണ് തെൻറ ആഗ്രഹമെന്ന് ഫ്രാേങ്കാ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.