വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറയും വലതുപക്ഷ മാധ്യമങ്ങളുടെയും റ ിപ്പബ്ലിക് പാർട്ടിയുടെയും ആക്രമണങ്ങളിൽ നിശ്ശബ്ദയാകില്ലെന്ന് കോൺഗ്രസ് അംഗം ഇൽഹൻ ഉമർ. കോൺഗ്രസിലേക്ക് മത്സരിച്ച് വിജയിച്ചത് നിശ്ശബ്ദയായിരിക്കാനല്ല. അമേരിക്കയോടുള്ള തെൻറ അചഞ്ചലമായ സ്നേഹം ആർക്കും തകർക്കാനാവില്ലെന്നും തുല്യതക്കായുള്ള പോരാട്ടം തുടരുമെന്നും ഇൽഹൻ ട്വിറ്ററിൽ കുറിച്ചു.
തന്നെ പിന്തുണച്ചവർക്ക് നന്ദിയും പറഞ്ഞു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇൽഹെൻറ പ്രസ് താവനയാണ് വിമർശനത്തിനാധാരം. ചിലയാളുകളുടെ പ്രവൃത്തിമൂലം മൊത്തം മുസ്ലിംകളും അതിെൻറ ഫലം അനുഭവിക്കുകയാണെന്നായിരുന്നു പരാമർശം. തുടർന്ന് മറുപടിയായി മറക്കില്ല ഞങ്ങൾ എന്ന കുറിപ്പോടെ ആക്രമണത്തിെൻറ ദൃശ്യങ്ങൾ സഹിതം ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിെൻറ വ്യാപ്തി കുറക്കുന്നതാണ് പരാമർശമെന്നും വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.