വാഷിങ്ടൺ: എയർഫോഴ്സ്–വണ്ണിൽ യാത്രചെയ്ത യു.എസ് പ്രസിഡൻറിനെ വ്യാജപ്പേരിൽ ഫോണിൽ വിളിച്ച് ഹാസ്യാവതാരകൻ ജോൺ മെലൻഡസ്. ന്യൂജഴ്സി സെനറ്റർ റോബർട്ട് മെനൻഡസ് ആണെന്ന വ്യാജേന കഴിഞ്ഞ ബുധനാഴ്ചയാണ് ജോൺ മെലൻഡസ് ട്രംപുമായി സംസാരിച്ചത്. ശബ്ദരേഖ ജോൺ പുറത്തുവിട്ടിട്ടുണ്ട്.
അനധികൃത കുടിയേറ്റം മുതൽ സുപ്രീംകോടതിയിൽനിന്നു വിരമിക്കാൻ പോകുന്ന ജസ്റ്റിസ് ആൻറണി കെന്നഡിയുടെ പകരക്കാരെൻറ കാര്യംവരെ ഇരുവരും സംസാരിക്കുന്നതു കേൾക്കാം. സെനറ്ററുടെ ഓഫിസിൽ നിന്നാണെന്നു പറഞ്ഞു വൈറ്റ് ഹൗസിലാണ് ജോൺ ആദ്യം വിളിച്ചത്.
വൈറ്റ് ഹൗസ് അധികൃതരാണു വിമാനയാത്രയിലായിരുന്ന ട്രംപിനെ ഫോണിൽ ബന്ധിപ്പിച്ചു കൊടുത്തത്. ആൾമാറാട്ടം തിരിച്ചറിയാനാകാതെപോയത് ഗുരുതരമായ സുരക്ഷ വീഴ്ചയാണെന്നു വിലയിരുത്തുന്നു. സംഭവത്തോടു വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.