ന്യൂയോർക്: കേരളത്തിലെ പ്രളയക്കെടുതികളിൽ െഎക്യരാഷ്ട്ര സംഘടന ജനറൽ സെക്രട്ടറി അേൻറാണിയോ ഗുെട്ടറസ് അതീവ ദുഃഖം രേഖപ്പെടുത്തി. പ്രളയ ദുരന്തം സംഘടന നിരീക്ഷിച്ചു വരികയാണെന്നും ഗുട്ടറിസിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തിെൻറ വക്താവ് സ്റ്റീഫന്‍ ഡുജെറിക് അറിയിച്ചു.
100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കേരളത്തിലേതെന്നും പ്രളയത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിലും നാശനഷ്ടങ്ങളിലും അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഡുജെറിക് പറഞ്ഞു.
അതേസമയം, ഇന്ത്യ ഇതുവരെ സഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ മികച്ച പ്രവർത്തന പരിചയമുള്ള രാജ്യമാണ് ഇന്ത്യയെന്നും സ്റ്റീഫന്‍ ഡുജെറിക് വ്യക്തമാക്കി.
തങ്ങളുടെ റെസിഡൻറ് കോർഡിനേറ്റൾ ‘യുരി അഫനാസീവ്’ കാര്യമായി ഇന്ത്യയിലെ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയിലുള്ള മറ്റ് പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, കേരളത്തെ പിടിച്ചുലക്കുന്ന പ്രളയദുരന്തത്തിെൻറ നേർച്ചിത്രം പങ്കുവെക്കുന്നതിൽ അന്താരാഷ്ട്ര മാധ്യമങ്ങളും മുന്നിലുണ്ട്. ഗാർഡിയൻ, സി.എൻ.എൻ, ബി.ബി.സി, അൽജസീറ തുടങ്ങി ഒട്ടുമിക്ക രാജ്യാന്തര മാധ്യമങ്ങളിലും പ്രധാന വാർത്ത കേരളത്തിെൻറ ദുരന്തമാണ്.
നൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ ദുരന്തത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നതെന്നും ദിവസങ്ങൾക്കിടെ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞെന്നും മാധ്യമങ്ങൾ പറയുന്നു. കേരളം ലോകത്തോട് യാചിക്കുന്നുവെന്ന തലക്കെട്ടിലാണ് ഗാർഡിയൻ കേരളത്തിെൻറ പ്രളയവാർത്തകൾ പങ്കുവെച്ചത്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളെ പ്രളയം ഒറ്റപ്പെടുത്തിയതോടെ ആയിരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലെത്താൻ പാടുപെടുന്നതിെൻറ വിശദാംശങ്ങളും വിദേശ മാധ്യമങ്ങളിൽ പ്രധാന വാർത്തയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.