വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്കൊ രുങ്ങാൻ ഡെമോക്രാറ്റിക് പാർട്ടിയെ പ്രേരിപ്പിച്ച വിവാദ ഫോൺസംഭാഷണം പുറംലോകത്തെ അറിയിച്ചയാൾ സി.ഐ.എ ഓഫിസറാണെന്ന് മാധ്യമങ്ങൾ.
ഇദ്ദേഹം വൈറ്റ്ഹൗസിൽ ജോലിചെയ്തിരുന്നുവെന്നും മാധ്യമങ്ങൾ പുറത്തുവിട്ടു. ഇദ്ദേഹത്തിെൻറ പേരടക്കമുള്ള മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥികളിൽ വെല്ലുവിളിയായേക്കാവുന്ന ജോ ബൈഡനും മകനുമെതിരെ അഴിമതിക്കുറ്റം ചുമത്തണമെന്ന് യുക്രെയ്ൻ പ്രസിഡൻറിനോട് ട്രംപ് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.