വാഷിങ്ടൺ: 2016ൽ യു.എസിലെ കുടിയേറ്റക്കാരല്ലാത്ത വിദേശികളിൽ നാലിലൊന്ന് ഇന്ത്യക്കാ രെന്ന് റിപ്പോർട്ട്. വിദേശികളിൽ 60 ശതമാനം ഏഷ്യൻ വംശജരാണെന്നും അതിൽ 15 ശതമാനം ചൈനക് കാരെന്നും റിപ്പോർട്ടിൽ പറയുന്നു. യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങൾ.
തൊഴിലാളികൾ, വിദ്യാർഥികൾ, സന്ദർശകർ, നയതന്ത്രജ്ഞർ, മറ്റു പ്രതിനിധികളുൾപ്പെടെ 2016ൽ 23 ലക്ഷം വിദേശികളാണുണ്ടായിരുന്നത്. ഇതിൽ 5,80,000 പേർ ഇന്ത്യക്കാരായിരുന്നു. എച്ച്1 ബി വിസയുള്ളവരടക്കം 4,40,000 താൽക്കാലിക തൊഴിലാളികളും 1,40,000 വിദ്യാർഥികളുമടങ്ങിയതാണ് ഈ കണക്ക്. 3,40,000 ചൈനക്കാരിൽ 40,000 താൽക്കാലിക തൊഴിലാളികളും 2,60,000 വിദ്യാർഥികളുമാണുണ്ടായിരുന്നത്.
മൊത്തം താൽക്കാലിക തൊഴിലാളികളുടെ 40 ശതമാനം പേർ ഇന്ത്യക്കാരും മൊത്തം വിദ്യാർഥികളിൽ 30 ശതമാനം ചൈനക്കാരുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യക്കും ചൈനക്കും പിറകിൽ മെക്സികോ, കനഡ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി അറേബ്യ എന്നീ രാജ്യക്കാരാണ് വിദേശികളിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.