റിയോ ഡി ജനീറോ: തീവ്ര വലതുപക്ഷ നേതാവ് ജെയർ ബൊൽസൊനാരോ ബ്രസീൽ പ്രസിഡൻറായി തെര ഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട വോെട്ടടുപ്പിൽ മുൻ സൈന്യാധിപൻകൂടിയായ സോഷ്യൽ ലിബറൽ പാർട്ടി നേതാവിന് 55.13 ശതമാനം വോട്ട് ലഭിച്ചപ്പോൾ വർക്കേഴ്സ് പാർട്ടി സ്ഥാനാർഥിയായ െഫർണാണ്ടോ ഹദ്ദാദിന് 44.87 ശതമാനം വോട്ടാണ് ലഭിച്ചത്. ആദ്യഘട്ട വോെട്ടടുപ്പിൽ ആർക്കും 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനെ തുടർന്നാണ് രണ്ടാം ഘട്ട വോെട്ടടുപ്പ് വേണ്ടിവന്നത്.
‘‘ബ്രസീലിെൻറ വിധി ഞങ്ങൾ മാറ്റിമറിക്കും’’ എന്നാണ് വിജയപ്രസംഗത്തിൽ 63കാരനായ ബൊൽസൊനാരോ പ്രഖ്യാപിച്ചത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കടുത്ത ആരാധകനായ ബൊൽസൊനാരോ ട്രോപിക്കൽ ട്രംപ് (ഉഷ്ണമേഖലയിലെ ട്രംപ്) എന്നാണ് അറിയപ്പെടുന്നത്.
കടുത്ത വലതുപക്ഷ നിലപാടുകൾ വെച്ചുപുലർത്തുകയും കറുത്തവർഗക്കാരോടും മറ്റും വിദ്വേഷം പലതവണ തുറന്നുപ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളയാളാണ് ബൊൽസൊനാരോ. ഇടതുപക്ഷത്തിെൻറ സോഷ്യലിസം, കമ്യൂണിസം, പോപ്പുലിസം, എക്സ്ട്രീമിസം തുടങ്ങിയവയുമായി രാജ്യത്തിന് ഇനിയും മുന്നോട്ടുപോകാനാവില്ലെന്ന് ബൊൽസൊനാരോ പറഞ്ഞു. അതേസമയം, തനിക്ക് വോട്ട് ചെയ്ത നാലരക്കോടി ജനങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്ന് ഹദ്ദാദ് പറഞ്ഞു.
വലതുമധ്യപക്ഷക്കാരനായ മികൽ ടെമറിൽനിന്ന് അടുത്തവർഷം ജനുവരി ഒന്നിനാണ് ബൊൽസൊനാരോ അധികാരമേറ്റെടുക്കുക. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യത്തിനും വൻ അഴിമതിക്കഥകൾക്കും റെക്കോഡിട്ട അക്രമസംഭവങ്ങൾക്കുമിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.