ന്യൂയോർക്: ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് യു.എ.ഇ, നൈജീരിയ, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ നാലു രാജ്യങ്ങളിൽനിന്നുള്ള 443 അക്കൗണ്ടുകളും 200 പേജുകളും 76 ഗ്രൂപ്പുകളും ഫേസ്ബുക് നീക്കി. ഇതേപോലെ ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള 125 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽനിന്നുള്ള ചില അക്കൗണ്ടുകൾ വഴി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളും വാർത്തകളും വ്യാപകമായി പ്രചരിച്ചതാണ് ഫേസ്ബുക്ക് അന്വേഷണത്തിൽ കണ്ടെത്തിയത്. ഫേസ്ബുക്കിെൻറയും ഇൻസ്റ്റഗ്രാമിെൻറയും ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എത്തിയെന്നാണ് ആരോപണം.
ഇറാനുമായി ഒപ്പുവെച്ച ആണവക്കരാർ, ഖത്തർ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾക്കെതിരായ വാർത്തകൾ, യമനിലെ യു.എ.ഇയുടെ പ്രവർത്തനങ്ങൾ എന്നിവ േഫസ്ബുക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 75 കോടി ഉപഭോക്താക്കളുണ്ട്. തെറ്റായ കാര്യങ്ങൾക്കുപയോഗിക്കുന്നതായി കണ്ടെത്തിയതോടെ ഈ വർഷാദ്യം ഇറാഖ്, യുക്രെയ്ൻ, ചൈന, റഷ്യ, സൗദി അറേബ്യ, ഇറാൻ, തായ്ലൻഡ്, ഹോണ്ടുറാസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിന് അക്കൗണ്ടുകൾ നീക്കിയിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കുൾപ്പെടെ തങ്ങളുടെ പ്ലാറ്റ്ഫോം തെറ്റായരീതിയിൽ ഉപയോഗിക്കുന്നത് തടയാനും ഫേസ്ബുക്ക് ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.