ലണ്ടൻ: 2016ലെ യു.എസ് പ്രസിഡൻറ് തെരെഞ്ഞടുപ്പിൽ ഡോണൾഡ് ട്രംപിന് അനുകൂലമായ ജനവിധി സൃഷ്ടിക്കുന്നതിൽ ഫേസ്ബുക്ക് പരസ്യങ്ങൾ പ്രധാന പങ്കുവഹിച്ചതായി പഠനം.
ഏതെങ്കിലും പാർട്ടിക്ക് സ്ഥിരമായി വോട്ടുചെയ്യാത്തവരെ സ്വാധീനിക്കാൻ പ്രത്യേകമായ പരസ്യങ്ങൾക്ക് സാധിെച്ചന്ന് സ്പെയിനിലെ ചാൾസ് മൂന്നാമൻ യൂനിവേഴ്സിറ്റി ഒാഫ് മഡ്രിഡിലെ ഗവേഷകരുടെ പഠനമാണ് കണ്ടെത്തിയത്.
ട്രംപ് കാമ്പയിൻ വിഭാഗം 44 ദശലക്ഷം ഡോളർ (ഏകദേശം 310 കോടി രൂപ) െചലവഴിച്ച് 1,75,000 പരസ്യങ്ങളാണ് ഫേസ്ബുക്കിൽ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയത്. എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിൻറൻ 28 ദശലക്ഷം ഡോളറാണ് (ഏകദേശം 197 കോടി രൂപ) ഇത്തരത്തിൽ െചലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.