ന്യൂയോർക്: യു.എസ് മുൻ പ്രസിഡൻറ് ബിൽ ക്ലിൻറെൻറയും മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിൻറെൻറയും വസതിക്കു സമീപം സ്ഫോടനകവസ്തു. മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ വീട്ടിൽനിന്ന് സ്ഫോടകവസ്തു കണ്ടെടുത്തതായും രഹസ്യാന്വേഷണ സർവിസിെൻറ റിപ്പോർട്ടുണ്ട്. ഇവർക്കു ലഭിച്ച തപാലുകൾ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചാണ് നൽകാറ്. അത്തരം പരിശോധനക്കിടെയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിൽ എഫ്.ബി.െഎ അന്വേഷണം തുടങ്ങി.
അതിനിടെ,സംശയാസ്പാദ നിലയിൽ പായ്ക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് ടൈം വാർണർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി.എൻ.എൻ ഒാഫിസിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. തുടർന്ന് സി.എൻ.എൻ പ്രവർത്തനം തടസപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് ക്ലിൻറെൻറ ന്യൂയോർക്കിലെ വസതിക്കു സമീപം സ്ഫോടകവസ്തു കണ്ടെത്തിയത്. ന്യൂകാസിൽ പൊലീസും എഫ്.ബി.
െഎയും തമ്മിൽ നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു സംഭവം ശ്രദ്ധയിൽപെട്ടത്. 2001ൽ പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞശേഷം ന്യൂയോർക് സിറ്റിക്കടുത്താണ് ക്ലിൻറെൻറ കുടുംബം താമസിക്കുന്നത്.
സംഭവസമയം ഇരുവരും വീട്ടിലുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഒബാമയുടെ വാഷിങ്ടണിലെ വീട്ടിലെ മെയിൽ ബോക്സിൽനിന്നാണ് ബോംബ് കണ്ടെത്തിയത്. മൂവരുടെയും വീട്ടിൽ കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ ഒന്നുതന്നെയാണോ എന്നും പരിശോധിക്കുന്നുണ്ട്.ഡെമോക്രാറ്റിക് നേതാവ് േജാർജ് സോറോയുടെ ന്യൂയോർക്കിലെ മെയിൽ ബോക്സിൽനിന്ന് കഴിഞ്ഞ ദിവസം സ്ഫോടകവസ്തു കണ്ടെത്തിയിരുന്നു. സംഭവത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് അപലപിച്ചു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറിെൻറ വസതിയിൽ നിന്നും കഴിഞ്ഞ വർഷം സംശയാസ്പദ സാഹചര്യത്തിലുള്ള പൊതി ലഭിച്ചിരുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.