വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഹിലരി ക്ലിൻറൺ പിശാചാണെന്നും താൻ പ്രസിഡൻറായാൽ ഇൗ മെയിൽ കേസിെൻറ പേരിൽ അവരെ ജയിലിലേക്കയക്കുമെന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥി െഡാണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻറ് സ്ഥാനാർഥികളുടെ രണ്ടാം സംവാദത്തിലാണ് ഹിലരിയെ വ്യക്തിപരമായി അക്ഷേപിക്കുന്ന രീതിയിലുള്ള ട്രംപിെൻറ അഭിപ്രായപ്രകടനം.
ഹിലരി കള്ളം പറയുന്നയാളാണെന്നും ഹൃദയത്തിൽ ഭീതിജനകമായ വെറുപ്പ് വെച്ചു പുലർത്തുന്നവരാണ് അവരെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ സ്ത്രീവിരുദ്ധ പരാമർശങ്ങളടങ്ങിയ ട്രംപിെൻറ ടേപ്പ് ഏറെ വിവാദമാവുകയും ഇതിനെതിരെ റിപ്പബ്ലിക്കൻ നേതാക്കൾ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ട്രംപിന് പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ നേതാവും അരിസോണയിലെ സെനറ്ററുമായ ജോണ്‍ മക്കെയ്ന്‍ ഉപാധിയോടെയുള്ള പിന്തുണപോലും ട്രംപ് അർഹിക്കുന്നില്ലെന്നും പ്രതികരിച്ചിരുന്നു. നില പരുങ്ങലിലായ ട്രംപ് പീന്നീട് പരാമർശത്തിൽ മാപ്പ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.