വാഷിങ്ടൺ: ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ ഇനി മധ്യസ്ഥ ചർച്ചക്കില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റുന്ന കാര്യത്തിലും വിട്ടുവീഴ്ചക്കില്ലെന്ന് ഇസ്രായേൽ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഡാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ ഇസ്രായേൽ പ്രധാനമന്ത്രി െബന്യമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലും സമാന അഭിപ്രായപ്രകടനം നടത്തിയിരുന്നു.
പതിറ്റാണ്ടുകളായി യു.എസ് പ്രസിഡൻറുമാർ തുടരുന്ന കീഴ്വഴക്കം തെറ്റിച്ച് കഴിഞ്ഞ ഡിസംബർ ആറിനാണ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിക്കുന്നത്. മിക്ക സഖ്യരാജ്യങ്ങളും കടുത്ത എതിർപ്പ് അറിയിച്ചിട്ടും നിലപാടുമാറ്റത്തിന് അദ്ദേഹം തയാറായിരുന്നില്ല.
ഫലസ്തീനികളോട് വെറുപ്പ് പരസ്യമാക്കി യു.എൻ അഭയാർഥി സംഘടനക്ക് ഫണ്ടും പിന്നീട് വെട്ടിക്കുറച്ചു. ഫലസ്തീനികൾ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും ഇസ്രായേൽ ആഗ്രഹിക്കുന്നോ എന്ന് അറിയില്ലെന്നും ഇസ്രായേൽ ഹായോം പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.