വാഷിങ്ടൺ: ഗൾഫ് മേഖലയിലെ അമേരിക്കൻ പടയൊരുക്കത്തിനു പിന്നാലെ സാഹസത്തിനു മുത ിരരുതെന്ന് ഇറാന് മുന്നറിയിപ്പുമായി പ്രസിഡൻറ് ട്രംപ്. ‘‘എന്താണ് സംഭവിക്കുകയെ ന്ന് നോക്കാം. അവർ എെന്തങ്കിലും ചെയ്താൽ, അതൊരു വലിയ പിഴവായിരിക്കും’’ -വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഇറാനെ കുറിച്ച് ചെറിയ കഥകൾ കേൾക്കുന്നുണ്ട്. എന്തിനെങ്കിലും മുതിർന്നാൽ അവർ അനുഭവിക്കേണ്ടിവരും -ട്രംപ് കൂട്ടിച്ചേർത്തു.
അതിനിടെ, മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കായി ട്രംപ് വൈറ്റ്ഹൗസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ക്രൈസ്റ്റ് ചർച്ചിൽ കൊല്ലപ്പെട്ട മുസ്ലിംകളെയും ശ്രീലങ്കയിലെ ക്രിസ്ത്യാനികളെയും കാലിഫോർണിയ പിറ്റ്സ്ബർഗിൽ ആക്രമണത്തിനിരയായ യഹൂദരെയും പരാമർശിച്ച് ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ഇേപ്പാൾ വേദനയുടെ കാലമാണെന്ന് വിരുന്നിനിടെ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.