സാൻറിയാഗോ: തെക്കേ അമേരിക്കക്കും അൻറാർട്ടിക്കക്കുമിടയിൽനിന്ന് വിമാന അവശിഷ്ടങ്ങൾ ചിലി വ്യോമസേന കണ്ടെത്തി. ചിലിയിൽനിന്ന് 38 പേരുമായി പറന്ന സൈനിക ചരക്ക് വിമാനത്തിേൻറതാണ് അവശിഷ്ടങ്ങളെന്നാണ് സംശയിക്കുന്നത്. വിമാനത്തിൽനിന്ന് അവസാനമായി സന്ദേശം ലഭിച്ച സ്ഥലത്തുനിന്ന് 30 കിലോമീറ്ററുകളോളം തെക്ക് മാറിയാണ് അവശിഷ്ടം ലഭിച്ചതെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. കാണാതായ ഹെർകുലിസ് സി-130 ചരക്ക് വിമാനത്തിെൻറ ഭാഗം തന്നെ ആണോ ഇതെന്നറിയാൻ അവശിഷ്ടങ്ങൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
അർജൻറീൻ നഗരമായ ഉഷുവായ പാൻറഗോണിയക്ക് തെക്ക് 500 കിലോമീറ്റർ അകലെനിന്ന് തങ്ങളുടെ കപ്പലിന് വിമാനത്തിേൻറതെന്നു കരുതുന്ന അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബ്രസീലിയൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
കിങ് ജോർജ് ദ്വീപിൽ പ്രവർത്തിക്കുന്ന ചിലിയുടെ സൈനിക ക്യാമ്പായ പ്രസിഡൻറ് എഡ്വേർഡോ ഫ്രി മൊണ്ടാൽവ ബേസിലേക്ക് ചരക്കുമായി പോയ വിമാനമാണ് കാണാതായത്. ചിലിയിലെ തെക്കന്‍ നഗരമായ പുൻറ അറീനയില്നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4.55നാണ് വിമാനം പറന്നുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.