ജനീവ: രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ നരഹത്യയായ ബോസ്നിയൻ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മുൻ ബോസ്നിയൻ^സെർബ് കമാൻഡർ റാഡ്കോ മ്ലാദിച്ചിനെ (74) ജീവപര്യന്തം തടവിനു ശിക്ഷിച്ചു. യുദ്ധക്കുറ്റങ്ങളും നരഹത്യയും ചുമത്തിയാണ് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ട്രൈബ്യൂണൽ ശിക്ഷ വിധിച്ചത്. കൂട്ടക്കൊല നടന്ന് 20 വർഷത്തിനുശേഷമാണ് വിധി. ബോസ്നിയയുടെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന മ്ലാദിച്ചിനെതിരെ രണ്ടു നരഹത്യകളുൾപ്പെടെ 11 കേസുകളാണ് ചുമത്തിയത്. അതിൽ 10 എണ്ണത്തിൽ ശിക്ഷ ശരിവെക്കുകയായിരുന്നു.
ബോസ്നിയൻ വംശഹത്യ, സരയാവോയിൽ സിവിലിയന്മാരെ ബന്ദിയാക്കൽ,െസ്രബ്രനീസ കൂട്ടക്കൊല എന്നിവക്ക് നേതൃത്വം നൽകിയെന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആരോഗ്യനില പരിഗണിച്ച് ശിക്ഷ ഇളവുചെയ്യണമെന്ന മ്ലാദിച്ചിെൻറ ആവശ്യം കോടതി തള്ളി. മ്ലാദിച്ച് നിരപരാധിയാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു. വാദം കേൾക്കാൻ ഇരകളുടെ ബന്ധുക്കൾ കോടതിമുറിയിൽ തടിച്ചുകൂടിയിരുന്നു. വിജയസ്മിതത്തോടെയാണ് കോടതിയിൽ മ്ലാദിച്ച് വിചാരണക്കെത്തിയത്. ഇരകളുടെ ബന്ധുക്കളെ പ്രേകാപിപ്പിക്കുമാറ് കാമറകൾക്കുനേരെ വിജയചിഹ്നവും ഉയർത്തിക്കാട്ടി.
സ്വകാര്യ ആവശ്യത്തിനായി കോടതിയോട് സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് നടപടികൾ അരമണിക്കൂറോളം തടസ്സപ്പെട്ടു. കക്ഷിയുടെ ഉയർന്ന രക്തസമ്മർദം കണക്കിലെടുത്ത് കോടതി നടപടികൾ നിർത്തിവെക്കണമെന്ന അഭിഭാഷകെൻറ വാദം കോടതി പരിഗണിച്ചില്ല. തുടർന്ന് മ്ലാദിച്ച് ജഡ്ജിമാരോട് കയർത്തു. അതോടെ കോടതിയിൽനിന്ന് മാറ്റാൻ ജഡ്ജിമാർ ഉത്തരവിടുകയായിരുന്നു. അതിനാൽ വിധി പ്രസ്താവിക്കുേമ്പാൾ മ്ലാദിച്ച് കോടതിയിലുണ്ടായിരുന്നില്ല.
1992 മുതൽ 1996 വരെ ബോസ്നിയൻ^സെർബ് സേനയിലെ ചീഫ് ഒാഫ് സ്റ്റാഫ് ആയിരുന്നു മ്ലാദിച്ച്. യുദ്ധത്തിൽ ഒരു ലക്ഷത്തിൽപരം ആളുകളുടെ ജീവനാണ് പൊലിഞ്ഞത്. തൊണ്ണൂറുകളിൽ നടന്ന കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇയാളെ ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 1995ൽ യുദ്ധം അവസാനിച്ചശേഷം ഇദ്ദേഹം ഒളിവിൽ പോയി. പിന്നീട് 2011ൽ സെർബിയയിൽവെച്ച് അറസ്റ്റിലായി.
ബോസ്നിയൻ യുദ്ധക്കുറ്റങ്ങളിൽ സെർബ് നേതാവ് റദോവൻ കരാജിച്ചിനെ അന്താരാഷ്ട്ര നീതിന്യായ കോടതി 40 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. പഴയ യൂഗോസ്ലാവ്യയില്നിന്നുണ്ടായ സ്വതന്ത്ര രാജ്യങ്ങളാണ് സെര്‍ബിയയും ബോസ്‌നിയ- ഹെർസഗോവിനയും. ആഭ്യന്തരയുദ്ധകാലത്ത് ഡച്ച് സൈനികരുടെ നേതൃത്വത്തിലുള്ള യു.എന്‍ സമാധാനസേനയുടെ കീഴിലുള്ള ഒരു അഭയാര്‍ഥി സങ്കേതമായിരുന്നു സ്രെബ്രനിസ. ആഭ്യന്തരയുദ്ധത്തിെൻറ അവസാനഘട്ടത്തില്‍ അവിടെ അഭയംതേടിയവരെ സെര്‍ബ് സേന വളഞ്ഞുപിടിച്ചു.
സ്ത്രീകളെയും പെണ്‍കുട്ടികളെയും വിട്ടയച്ചശേഷം 8000ത്തോളം പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയായിരുന്നു. ബോസ്നിയൻ സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടമായി ബലാത്സംഗം ചെയ്തു, ബോസ്നിയൻ ജയിലുകളിൽ തടവുകാരെ പട്ടിണിക്കിടുകയും കൊടിയ മർദനങ്ങൾക്കിരയാക്കുകയും ചെയ്തു, ബോസ്നിയയിലെ നിരവധി വീടുകളും പള്ളികളും ചുെട്ടരിച്ചു എന്നീ കേസുകളിലും മ്ലാദിച്ചിനെതിരെ കുറ്റം ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.