വാഷിങ്ടൺ: യു.എസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിമർശകരായ മുൻ പ്രസിഡൻറുമാരുടെ വസതികളിലേക്ക് തപാൽ വഴി സ്ഫോടകവസ്തുക്കൾ അയച്ച് ഭീതിപരത്തിയ സംഭവത്തിൽ ഒരാളെ എഫ്.ബി.െഎ അറസ്റ്റ് ചെയ്തു. 56കാരനായ സീസർ സയോക് ആണ് അറസ്റ്റിലായത്. തപാലിൽ സ്ഫോടകവസ്തുക്കൾ അയച്ചതിനും പ്രസിഡൻറുമാരെ വധിക്കാൻ ശ്രമംനടത്തിയതിനും കുറ്റം ചുമത്തി.
മുൻ പ്രസിഡൻറുമാരായ ബറാക് ഒബാമ, ബിൽ ക്ലിൻറൻ എന്നിവരുടെ വസതികളിലാണ് സ്ഫോടക വസ്തുക്കൾ ലഭിച്ചത്. പിന്നീട് കാലിഫോർണിയയിലെ കോടീശ്വരനും ഡെമോക്രാറ്റിക് പാർട്ടിക്ക് സാമ്പത്തിക സഹായം നൽകുന്നയാളുമായ ടോം സ്റ്റെയർക്കും തപാലിൽ സ്ഫോടകവസ്തുക്കൾ ലഭിച്ചു. ഡെമോക്രാറ്റിക് സെനറ്റർ കമല ഹാരിസിനയച്ച പൊതിയിലും സ്ഫോടകവസ്തുക്കൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.