വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 676 രേഖകൾ കൂടി അമേരിക്ക പുറത്തുവിട്ടു. യു.എസ് നാഷനൽ ആർക്കൈവ്സ് ആൻഡ് റെക്കോഡ്സ് അഡ്മിനിസ്ട്രേഷൻ (നാറ) പുറത്തുവിട്ട രേഖകളിൽ അഞ്ഞൂറിലധികവും ഇതുവരെ പുറംലോകം കാണാത്ത സി.െഎ.എ രേഖകളാണ്.
കെന്നഡിയുടെ ഘാതകൻ ലീ ഹാർവി ഒസ്വാൾഡ്, സി.െഎ.എയിൽ ജോലിചെയ്യുകയും പിന്നീട് വാട്ടർഗേറ്റ് വിവാദത്തിലുൾപ്പെടുകയും െചയ്ത ജെയിംസ് മക്കോർഡ്, ഹൊവാഡ് ഹണ്ട് എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പുതിയ രേഖകളിലുണ്ടെന്നും എന്നാൽ ഒസ്വാൾഡിന് സി.െഎ.എയുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന ഒന്നും രേഖകളിലില്ലെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കെന്നഡിയെ കൊല്ലുന്നതിെൻറ ആഴ്ചകൾ മുമ്പ് ഒസ്വാൾഡ് മെക്സികോ സിറ്റിയിലെ സോവിയറ്റ് എംബസിയിലും ക്യൂബൻ കോൺസുലേറ്റിലും നടത്തിയ സന്ദർശനങ്ങളുടെ വിശദാംശങ്ങൾ പുതിയ രേഖകളിലുണ്ട്.1992ലെ ‘പ്രസിഡൻറ് ജോൺ എഫ്. കെന്നഡി കൊലപാതക രേഖാശേഖര നിയമം’ അനുസരിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ശേഖരിക്കുകയും 25 വർഷത്തിനകം പൂർണമായി പരസ്യപ്പെടുത്തുകയും വേണം. ഇൗ 25 വർഷക്കാലാവധി കഴിഞ്ഞ മാസം 26ന് അവസാനിച്ചു. ഇൗ സാഹഹചര്യത്തിലാണ് ഒരു കൂട്ടം രേഖകൾ കൂടി നാറ പുറത്തുവിട്ടത്.
ബാക്കിയുള്ള മുഴുവൻ രേഖകളും പുറത്തുവിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം സി.െഎ.എ, എഫ്.ബി.െഎ തുടങ്ങിയ ഏജൻസികളുടെ സമ്മർദത്തിനു വഴങ്ങി 30,000ത്തോളം രേഖകൾ രഹസ്യമായിത്തന്നെ വെക്കാൻ തീരുമാനിക്കുകയായിരുന്നു.
1963ലാണ് കെന്നഡി കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.