ന്യൂയോർക്: ആധുനികയുഗത്തിലും ലോകത്താകമാനം അടിമകളായി കഴിയുന്നത് നാലു കോടിയിലേറെ പേരാണെന്ന് പഠനസംഘത്തിെൻറ കണ്ടെത്തൽ. ബലപ്രയോഗത്തിലൂടെയുള്ള തൊഴിൽ, വിവാഹം തുടങ്ങി വിവിധതലങ്ങളിൽ അടിമകളായി ജീവിതം തള്ളിനീക്കുന്നവരാണിവർ. ഇവർക്കുനേരെയുള്ള അതിക്രമങ്ങളുടെ എണ്ണവും ഏറെയാണ്.
അടിമത്തത്തിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരുപറ്റം സംഘങ്ങൾ സംയുക്തമായി നടത്തിയ പഠനത്തിലൂടെയാണ് ഇൗ വിവരം പുറത്തുവന്നത്. ദ ഇൻറർനാഷനൽ ലേബർ ഒാർഗനൈസേഷൻ, വാക് ഫ്രീ ഫൗണ്ടേഷൻ, ഇൻറർനാഷനൽ ഒാർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.
ഫാക്ടറികളിലും നിർമാണ-ഗാർഹിക മേഖലകളിലും കൃഷിയിടങ്ങളിലും മീൻപിടിത്ത ബോട്ടുകളിലും ലൈംഗിക തൊഴിലിലുമായി അടിമവേല ചെയ്യുന്നവരുടെ എണ്ണം രണ്ടര കോടിയോളം വരുമെത്ര! അവശേഷിക്കുന്ന ഒന്നരക്കോടിയോളം പേർ സമ്മതമില്ലാത്ത വിവാഹത്തിലൂടെ അടിമത്തം പേറുന്നവരാണ്.
ഇത്തരത്തിലുള്ള നാലു അടിമകളെ വീതം എടുത്താൽ അതിൽ മൂന്നു പേരും സ്ത്രീകളും പെൺകുട്ടികളുമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതിലുള്ള ഒന്നാവെട്ട കുട്ടിയുമായിരിക്കും. അടിമത്തത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ആഫ്രിക്കയാണ്. തൊട്ടുപിന്നിൽ ഏഷ്യയും പസഫിക്കും.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും ചിലത് ഇവർ ഉൽപാദിപ്പിക്കുന്നതാണ്. നമ്മൾ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇടങ്ങൾ വൃത്തിയാക്കുന്നവരാവാം അവരിൽ ചിലരെന്നും പഠനസംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എല്ലാ രാജ്യങ്ങളിലും ഇത്തരക്കാർക്കുനേരെ കുറ്റകൃത്യങ്ങൾ അരങ്ങേറുന്നതായും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.