വാഷിങ്ടൺ: അമേരിക്കൻ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുക, ഫാഷിസ്റ്റ് വിരുദ്ധ പോരാളികളെ കൊലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിച്ച മൂന്ന് ‘വെള്ള തീവ്രവാദികളെ’ എഫ്.ബി.ഐ പിടികൂടി. വെളുത്ത ദേശീയവാദികളുെട അന്തർദേശീയ ശൃംഖലയായ ‘ദ ബേസ്’ എന്ന സംഘടനയിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
ന്യൂനപക്ഷ സമൂഹങ്ങൾെക്കതിരെ അക്രമങ്ങൾ നടത്തുകയാണ് ‘ദ ബേസ്’ ചെയ്തുകൊണ്ടിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഓൺലൈനിലൂടെ പുതിയ അംഗങ്ങളെ ചേർക്കുകയും തന്ത്രങ്ങൾ ആസൂത്രണംചെയ്യുകയും അറ്റ്ലാൻറയിെല സിൽവർക്രീക്കിൽ 100 ഏക്കർ സ്ഥലത്ത് അർധസൈനിക പരിശീലനം നൽകുകയും ചെയ്യുകയാണ് ഈ സംഘടന ചെയ്തുകൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.
ജോർജിയയിൽ നിന്നുള്ള 19 മുതൽ 25 വരെ പ്രായമുള്ളവരാണ് പിടിയിലായത്. വംശീയയുദ്ധത്തിലൂടെ അമേരിക്കൻ സർക്കാറിനെ അട്ടിമറിക്കുകയും വെള്ളക്കാർക്കു മാത്രമായുള്ള രാജ്യം സ്ഥാപിക്കുകയുമായിരുന്നു മൂന്നു പേരുടെയും ലക്ഷ്യമെന്ന്പൊലീസ് വ്യക്തമാക്കി. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുന്ന ദമ്പതികളെ കൊലപ്പെടുത്താൻ ഇവരുടെ വീടിെൻറ ചുറ്റിലും മൂവരും തമ്പടിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച ‘ദ ബേസിലെ’ മൂന്ന് അംഗങ്ങളെ നിരോധിത ആയുധങ്ങൾ കൈവശംവെച്ചതിന് മേരിലാൻഡിൽ നിന്ന് എഫ്.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. വിർജീനിയയിലെ ‘തോക്ക് അവകാശ’ റാലിയിൽ പങ്കെടുക്കുന്നത് ആലോചിക്കാനാണ് ഇവർ ഒത്തുകൂടിയതെന്നാണ് റിപ്പോർട്ട്. അതേസമയം, തോക്ക് അവകാശ റാലിയിൽ ആയുധധാരികളായ വംശീയവാദികൾ സംഘർഷമുണ്ടാക്കാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.