താലിബാന്‍ തട്ടിക്കൊണ്ടുപോയ ദമ്പതികളുടെ വിഡിയോ യു.എസ് പരിശോധിക്കുന്നു

വാഷിങ്ടണ്‍: അഫ്ഗാനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ ദമ്പതികളുടെ വിഡിയോ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് പരിശോധിക്കുന്നു. കാബൂള്‍ ഭരണകൂടം താലിബാന്‍ തടവുകാരുടെ വധശിക്ഷ നിര്‍ത്തിവെക്കാത്ത പക്ഷം തങ്ങളെയും മക്കളെയും കൊല്ലുമെന്നാണ് കനേഡിയന്‍ പൗരനും ഭാര്യയായ അമേരിക്കന്‍ വംശജയും പറയുന്നത്. വിഡിയോയിലുള്ളത് 2012ല്‍ തട്ടിക്കൊണ്ടുപോയ ജോഷുവാ ബോയ്ലെയും കൈറ്റ്ലാന്‍ കോളെമാനുമാണ്.  ഇവരുടേതായി താലിബാന്‍ പുറത്തുവിട്ട വിഡിയോ ചൊവ്വാഴ്ചയാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.

ദമ്പതികളുടെ മോചനത്തിന് ഇടപെടലുകള്‍ നടത്തുമെന്നും വിഡിയോ പരിശോധിക്കുകയാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.തന്‍െറ മകള്‍ രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന കത്ത് കോള്‍മാന് നവംബറില്‍ ലഭിച്ചിരുന്നു. ദമ്പതികള്‍ താലിബാനില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ടു വിഡിയോ 2013ല്‍ പുറത്തിറങ്ങിയിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.