വൈറ്റ് ഹൗസിനു സമീപം പൊലീസ് തോക്കുധാരിയെ വെടിവെച്ചു

വാഷിങ്ടണ്‍: സുരക്ഷാപോയന്‍റ് മറികടന്ന് വൈറ്റ് ഹൗസിന് സമീപമത്തെിയ തോക്കുധാരിയെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടി വെടിവെച്ചു.
തോക്ക് താഴെവെക്കാന്‍ പറഞ്ഞപ്പോള്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് വെടിവെക്കുകയായിരുന്നുവെന്ന് ഇന്‍റലിജെന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. വയറിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ പ്രസിഡന്‍റ് ബറാക് ഒബാമ വൈറ്റ് ഹൗസിലില്ലായിരുന്നു. പിന്നീട്  വൈറ്റ് ഹൗസില്‍ സുരക്ഷ ശക്തമാക്കി.

വൈറ്റ് ഹൗസിലുണ്ടായിരുന്ന വൈസ് പ്രസിഡന്‍റ് ജോ ബൈഡനെ സുരക്ഷിതഭാഗത്തേക്ക് മാറ്റി. ആയുധധാരിയെ കുറിച്ച് അന്വേഷിച്ചുവരുകയാണ്. അടുത്തിടെ വൈറ്റ് ഹൗസില്‍ നിരവധി സുരക്ഷാപാളിച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വൈറ്റ് ഹൗസിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ ഇന്‍റലിജെന്‍സ് സംഘം പിടികൂടിയിരുന്നു. 2014ല്‍ ഇറാഖ് യുദ്ധകാല വിമതന്‍ ഉമര്‍ കോണ്‍സലേസ്  കത്തിയുമായി വൈറ്റ് ഹൗസിന്‍െറ വേലി ചാടിക്കടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.