ഇന്ത്യ അമേരിക്കയുടെ പ്രതിരോധ പങ്കാളി: നിയമഭേദഗതി പാസാക്കാനായില്ല

വാഷിങ്ടണ്‍: ഇന്ത്യയെ അമേരിക്കയുടെ തന്ത്രപ്രധാന പ്രതിരോധ പങ്കാളിയാക്കുന്നതിനുള്ള നിയമഭേദഗതി യു.എസ് സെനറ്റില്‍ പാസായില്ല. ഇന്ത്യയെ പ്രതിരോധ പങ്കാളിയാക്കി കൊണ്ട് റിപ്പബ്ളിക്കന്‍ സെനറ്റര്‍ ജോണ്‍ മെക്കെയ്ന്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് സെനറ്റില്‍ പരാജയപ്പെട്ടത്. ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.

അന്താരാഷ്ട്ര കൂട്ടായ്മകളില്‍ അതിശക്തമായ യു.എസ്-ഇന്ത്യ സഖ്യമുണ്ടാകേണ്ടതിന്‍െറ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് കോണ്‍ഗ്രസിന്‍െറ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. ഇന്ത്യ അമേരിക്കയുടെ പങ്കാളിയാക്കുമെന്ന് സംയുക്ത പ്രസ്താവനയിലൂടെയൂടെ യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമയും പറഞ്ഞിരുന്നു.  

എന്നാല്‍ നിയമഭേദഗതി കൊണ്ടുവരാനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടതോടെ മോദിയുടെ മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനം കൊണ്ട് പ്രത്യേക ഗുണമുണ്ടായില്ളെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായും പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടനുമായും നടത്തിയ കൂടിക്കാഴ്ചയില്‍ സൈനിക സഹായ കരാറിന്‍െറയും സൈനിക സാങ്കേതികവിദ്യാ കൈമാറ്റ കരാറിന്‍െറയും കരട് രൂപമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.