യു.എസില്‍ വ്യാജ വിസ റാക്കറ്റ് തകര്‍ത്തു; 10 ഇന്ത്യക്കാര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: വ്യാജ വിസയില്‍ വിദേശ വിദ്യാര്‍ഥികളെ കടത്തുന്ന വന്‍ റാക്കറ്റ് യു.എസില്‍ അറസ്റ്റില്‍. 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ ഒളിദൗത്യത്തില്‍ പിടിയിലാകുന്നത്. വ്യാജ യൂനിവേഴ്സിറ്റികളുടെ പേരില്‍ വിസ നല്‍കി വിദേശികള്‍ക്ക് രാജ്യത്ത് തങ്ങാന്‍ സഹായം നല്‍കിയ റിക്രൂട്ടര്‍മാര്‍, ഇടനിലക്കാര്‍, തൊഴില്‍ദാതാക്കള്‍ എന്നിവരെ ന്യൂയോര്‍ക്, ന്യൂജഴ്സി, വാഷിങ്ടണ്‍, വിര്‍ജീനിയ നഗരങ്ങളില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.

വ്യാജ സര്‍വകലാശാലകളുടെ പേരില്‍ വിസ സംഘടിപ്പിച്ചുനല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന്‍െറ ഭാഗമായി ആഭ്യന്തര സുരക്ഷാ വിഭാഗം ന്യൂജഴ്സിയില്‍ വാഴ്സിറ്റി പ്രവര്‍ത്തിക്കുന്നതായി അറിയിക്കുകയായിരുന്നു. ഈ വിലാസത്തില്‍ ബന്ധപ്പെട്ട് വിസ സംഘടിപ്പിക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. 1000ത്തോളം വിദ്യാര്‍ഥികളെയാണ് ഈ യൂനിവേഴ്സിറ്റിയില്‍ റിക്രൂട്ട് ചെയ്യപ്പെട്ടത്.

ചതിയില്‍പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എത്രയെന്ന് പുറത്തുവിട്ടിട്ടില്ളെങ്കിലും കൂടുതലും ഇന്ത്യക്കാരാണെന്നാണ് സൂചന. ഒരു വര്‍ഷത്തോളമെടുത്താണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. തജേഷ് കൊഡലി, ജ്യോതി പട്ടേല്‍, നരേന്ദ്ര സിങ് പ്ളാഹ, സഞ്ജീവ് സുഖിജ, ഹര്‍പ്രീത് സച്ദേവ, അവിനാശ് ശങ്കര്‍ തുടങ്ങിയവര്‍ പിടിയിലായവരില്‍പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.