ഹരാരെ: സിംബാബ്വെ പ്രസിഡൻറ് പദവി ഒഴിയില്ലെന്ന് റോബർട്ട് മുഗാബെ. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അടുത്ത ഡിസംബറിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ താൻ അധ്യക്ഷത വഹിക്കുമെന്നും മുഗാബെ വ്യക്തമാക്കി.
നേരത്തെ സിംബാബ്വെയിലെ ഭരണ കക്ഷിയായ സാനു പി.എഫ് മുഗാബെയെ പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. പ്രസിഡൻറ് പദവി 24 മണിക്കൂറിനകം ഒഴിയണമെന്നും അല്ലെങ്കിൽ ഇംപീച്ച്മെൻറ് നടപടികൾ ആരംഭിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മുഗാബെ രംഗത്തെത്തിയത്.
കഴിഞ്ഞയാഴ്ച മുഗാബെയെയും ഭാര്യയെയും സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. മുഗാബെയിൽ സമ്മർദം ചെലുത്തി രാജിവെപ്പിക്കാനായിരുന്നു സൈന്യത്തിെൻറ ശ്രമം. മുഗാബെയുടെ രാജിയാവശ്യപ്പെട്ട് ശനിയാഴ്ച സിംബാബ്വെയിൽ കൂറ്റൻ റാലി നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.