ഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ സൈനിക അട്ടിമറിയോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പ്രതിസന്ധിക്ക് പരിഹാരം തേടി ദക്ഷിണാഫ്രിക്കയിലെ മന്ത്രിമാർ സൈന്യവുമായി ചർച്ചക്കായി തലസ്ഥാന നഗരിയായ ഹരാരെയിലെത്തിയിട്ടുണ്ട്. സിംബാബ്വെയുടെയും 37 വർഷം രാജ്യത്തെ നയിച്ച റോബർട്ട് മുഗാബെയുടെയും ഭാവി തീരുമാനിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്കൻ ഡെവലപ്മെൻറ് കമ്യൂണിറ്റിയും ഇക്കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. അതേസമയം, വീട്ടുതടങ്കലിൽ കഴിയുന്ന മുഗാബെ രാജിയാവശ്യം തള്ളിയതായും റിപ്പോർട്ടുണ്ട്. കാത്തലിക് പുരോഹിതനും മധ്യസ്ഥത്തിന് ശ്രമിക്കുന്നുണ്ട്.
വൈസ് പ്രസിഡൻറ് എമ്മേഴ്സൺ നംഗാവയെ പുറത്താക്കിയതോടെയാണ് രാജ്യത്ത് പ്രതിസന്ധി ഉടലെടുത്തത്. തനിക്കു ശേഷം പ്രസിഡൻറു സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന നംഗാവയെ ഭാര്യ ഗ്രേസിനെ അധികാരത്തിലേറ്റാനുള്ള തന്ത്രപരമായ നീക്കത്തിെൻറ ഭാഗമായാണ് മുഗാബെ പുറത്താക്കിയത്. ബുധനാഴ്ച രാവിലെയോടെയാണ് ഭരണം അട്ടിമറിച്ച് സൈന്യം മുഗാബെയെ വീട്ടുതടങ്കലിലാക്കിയത്.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിെൻറ ഭാഗമായാണിതെന്നായിരുന്നു സൈന്യത്തിെൻറ വാദം. രാജ്യത്തിെൻറ വിമാനത്താവളം, ഒൗദ്യോഗിക ടെലിവിഷൻ ചാനൽ, സർക്കാർ ഒാഫിസുകൾ, പാർലമെൻറ് തുടങ്ങിയവയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഹരാരെയൊഴികെയുള്ള ഭാഗങ്ങൾ ശാന്തമാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, നംഗാവെ ദക്ഷിണാഫ്രിക്കയിൽനിന്ന് രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്. മുഗാബെ പുറത്താക്കിയതിനെ തുടർന്നാണ് കഴിഞ്ഞാഴ്ച അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ അഭയം തേടിയത്.
സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഗ്രേസ് മുഗാബെ നമീബിയിലേക്ക് കടന്നതായും അഭ്യൂഹമുണർന്നിരുന്നു.
എന്നാൽ, മുഗാബെക്കൊപ്പം ഗ്രേസും വീട്ടുതടങ്കലിലാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. അതിനിടെ, ഉടൻ മുഗാബെ അധികാരം നംഗാവക്ക് കൈമാറുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സൈന്യത്തിേൻറത് രാജ്യേദ്രാഹക്കുറ്റം ചുമത്താവുന്ന നടപടിയാണെന്നും ഒരുതരത്തിലുമുള്ള സമ്മദർത്തിനും വഴങ്ങില്ലെന്നും ഭരണകക്ഷിയായ സാനു പി.എഫ് പാർട്ടി, സൈനിക മേധാവി ജനറൽ കോൺസ്റ്റാൻറിനോ ഷിവേങ്കക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.