ജനീവ: ദക്ഷിണ സുഡാനിൽ വേണ്ടത്ര സൗകര്യങ്ങളില്ലാതെ വൈദ്യസേവനം നടത്തുന്ന ഡോ. ഇവാൻ അതാർ അദാഹക്ക് െഎക്യരാഷ്ട്രസഭ അഭയാർഥി ഏജൻസിയുടെ അംഗീകാരം. യു.എൻ.എച്ച്.സി.ആറിെൻറ നാൻസൻ പുരസ്കാരത്തിനാണ് േഡാ. അദാഹ അർഹനായത്.
സംഘർഷ മേഖലയായ സുഡാനിൽനിന്നുള്ള 1,44,000 അഭയാർഥികളുടെ ഏക ആശാകേന്ദ്രമായ അദാഹയുടെ ആശുപത്രിയിൽ ജനറൽ അനസ്തേഷ്യക്കുള്ള സംവിധാനങ്ങളില്ല. ശസ്ത്രക്രിയ തിയറ്ററിൽ വേണ്ടത്ര വെളിച്ചവുമില്ല. ഇതിനിടയിലും ആഴ്ചയിൽ ശരാശരി 60 ശസ്ത്രക്രിയകൾ നടക്കുന്നു. എക്സ്റേ യന്ത്രം തകർന്നുകിടക്കുകയാണ്. ഇൗ പരിമിതികൾക്കെല്ലാമിടയിലും നടത്തുന്ന സേവനങ്ങൾ മാനിച്ചാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.