ഖർത്തൂം: സുഡാനിലെ ജനാധിപത്യ പ്രക്ഷോഭകാരികൾക്ക് ഐക്യദാർഢ്യവുമായി സമൂഹമാധ്യമങ്ങൾ നീല നിറം അണിയുന്നു. രാജ്യത് തെ രൂക്ഷ ആഭ്യന്തര യുദ്ധവും മനുഷ്യക്കുരുതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ട്വിറ്ററിലും ഇൻസ്റ്റഗ്രാ മിലുമടക്കം കാമ്പയിൻ സജീവമായത്. ഐക്യദാർഢ്യവുമായി പ്രൊഫൈൽ ചിത്രം നീല നിറമാക്കിയും 'ബ്ലൂ ഫോർ സുഡാൻ' എന്ന ഹാഷ് ടാഗ ് പ്രചരിപ്പിച്ചുമാണ് കാമ്പയിൻ.
ലണ്ടനിൽ നിന്ന് സുഡാനിലെത്തിയ മുഹമ്മദ് മത്താർ എന്ന 26കാരനായ എൻജിനീയർ സൈനിക നടപടിയിൽ കൊല്ലപ്പെട്ടിരുന്നു. നീല മുഹമ്മദ് അത്താറിന്‍റെ ഇഷ്ട നിറമായിരുന്നെന്നും ഇതാണ് പിന്നീട് ഐക്യദാർഢ്യ പ്രതീകമായി മാറിയതെന്നും പറയുന്നു. രണ്ട് സ്ത്രീകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് വെടിയേറ്റത്.
സുഡാനിൽ സംഘർഷവും സ്ത്രീകൾക്കു നേരെയുള്ള ബലാത്സംഗവും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. ജനകീയ സർക്കാറിനുവേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരിൽപെട്ട എഴുപതിലേറെ വനിതകളെ പാരാമിലിട്ടറി അംഗങ്ങൾ ബലാത്സംഗം ചെയ്ത റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിക്രമം തടയാനെന്ന പേരിൽ നടത്തിയ തിരച്ചിലുകൾക്കിടെയായിരുന്നു ബലാത്സംഗം. പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കു നേരെയും പീഡനമുണ്ടായി.
അക്രമത്തിൽ ഇതുവരെ നൂറിലേറെ പേർ കൊല്ലപ്പെട്ടതായും 700ലേറെ പേർക്കു പരിക്കേറ്റതായും പ്രക്ഷോഭകരെ പിന്തുണക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ പറഞ്ഞു. മരിച്ചവരിൽ 19 പേർ കുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.