കിഗാലി: ലോകം കണ്ട വലിയ നരഹത്യകളിലൊന്നായ റുവാണ്ടൻ വംശഹത്യക്ക് 25 വർഷം തികഞ്ഞു. 1994 ഏപ് രിലിലാണ് വംശഹത്യ അരങ്ങേറിയത്. റുവാണ്ടയിലെ ഭൂരിപക്ഷമായ ഹുടു വംശജരും ന്യൂനപക്ഷ മായ ടുട്സികളും തമ്മില്‍ കാലങ്ങളായി നടക്കുന്ന സംഘര്‍ഷമാണ് ക്രൂരമായ കൂട്ടക്കൊലയിലേക്ക് നയിച്ചത്. രാജ്യത്തിെൻറ ഭരണം നൂറ്റാണ്ടുകളോളം കൊണ്ടുനടന്ന ടുട്സികളെ പുറത്താക്കി 1962ല്‍ ഹുടുകള്‍ അധികാരമേറ്റെടുത്തു. അധികാരം തിരിച്ചുപിടിക്കാന്‍ 1990കളില്‍ ടുട്സികള്‍ നടത്തിയ ശ്രമമാണ് കലാപത്തിലേക്കു നയിച്ചത്.
ഹുടു വംശജനായ റുവാണ്ടന്‍ പ്രസിഡൻറ് യുവെനല്‍ ഹാബ്യാരിമാന കൊല ചെയ്യപ്പെട്ടതോടെ കലാപം ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് ഹുടു വംശജര്‍ ടുട്സികളെ കൂട്ടക്കൊല ചെയ്തു. നൂറു ദിവസം നീണ്ട കൂട്ടക്കുരുതിയില്‍ എട്ട് ലക്ഷത്തോളം പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. കുറ്റകൃത്യം നടത്തിയവർ ഇരകളുടെ ബന്ധുക്കളോട് പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു.
അവർക്ക് മാപ്പു ലഭിക്കുകയും ചെയ്തു. വംശഹത്യയുടെ ആസൂത്രകരും ഇരകളുമടങ്ങിയ മുവായിരത്തോളം കുടുംബങ്ങൾ ഒരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. റുവാണ്ടയുടെ മുറിവുണക്കാൻ ലോകത്തിെൻറ നാനാഭാഗത്തുനിന്നും സംഭാവനകൾ ഒഴുകിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.