ഖര്‍ത്തോം: സുഡാനിലെ മുസ് ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ സുഡാനിലെ ഡര്‍ഫറിലാണ് സംഭവം. ആയുധങ്ങളുമായി വന്ന ചെറുപ്പക്കാരന്‍ പള്ളിയില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സുഡാന്‍ ഭരണകൂടം രാജ്യ തലസ്ഥാനത്തടക്കം സൈന്യത്തെ വിന്യസിപ്പിച്ച് സുരക്ഷ ശക്തമാക്കി. സുഡാനില്‍ ഗോത്ര വര്‍ഗക്കാര്‍ തമ്മിലുള്ള അക്രമം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ഡര്‍ഫര്‍.
വംശീയ വിദ്വേഷത്തിന്‍െറ പേരിലാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസിന്‍െറ നിഗമനം. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സുഡാന്‍ സര്‍ക്കാര്‍ ഒൗദ്യോഗികമായി പ്രതികരിച്ചില്ല. സുരക്ഷ സംവിധാനത്തിലെ വീഴ്ചയെ തുടര്‍ന്ന് രാജ്യത്ത് ആയുധങ്ങള്‍ അനിയന്ത്രിതമായി ലഭിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.