കൊളംബോ: 2019 ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ സ്ഫോടനത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകിയതായി ശ്രീലങ്കൻ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 661 പേർക്ക് 8.8 കോടി രൂപയാണ് ഇതിനകം നഷ്ടപരിഹാരമായി നൽകിയത്.
ആക്രമണം തടയാൻ പരാജയപ്പെട്ടതിന് കുറ്റക്കാരായവരിൽനിന്ന് ഈടാക്കിയ തുകയാണ് ഇരകൾക്ക് നൽകിയത്. ചാവേർ ആക്രമണത്തിൽ 270 പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.