പോർട്ടോ നോവോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 54 സൈനികർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബുർകിന ഫാസോ, നൈജർ അതിർത്തിമേഖലയിലാണ് സൈനികർക്ക് നേരെ ഭീകരാക്രമണമുണ്ടായത്. എട്ട് സൈനികർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നായിരുന്നു അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.
അൽ-ഖായ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽമുസ്ലിമീൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘടന അടുത്തിടെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
വടക്കൻ ബെനിനിൽ വിമതർ പ്രവർത്തനം ആരംഭിച്ചതിനുശേഷം സൈന്യത്തിന് നേരെയുണ്ടാകുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. വടക്കൻ മേഖലയിലെ രണ്ട് സൈനിക പോസ്റ്റുകളിൽ നടത്തിയ ആക്രമണത്തിൽ 70 സൈനികരെ കൊലപ്പെടുത്തിയതായാണ് ഭീകരർ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.