300 റോഹിങ്ക്യക്കാരെ ഇന്തോനേഷ്യൻ തീരത്ത് കണ്ടെത്തി

ബാെന്ദ ആച്ചെ: ഇന്തോനേഷ്യയിെല ആച്ചെ പ്രവിശ്യയിലെ തീരപ്രദേശത്ത് 300ഓളം റോഹിങ്ക്യൻ മുസ്ലിം അഭയാർഥികളെ കണ്ടെത്തി.

ബോട്ടിൽ അഭയാർഥികൾ എത്തിയതായി തദ്ദേശവാസികളാണ് അധികൃതരെ അറിയിച്ചത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ റോഹിങ്ക്യക്കാർക്ക് തദ്ദേശവാസികളാണ് ഭക്ഷണവും വെള്ളവും അടക്കം പ്രാഥമിക സൗകര്യങ്ങൾ നൽകിയത്.

181 സ്ത്രീകൾ, 100 പുരുഷന്മാർ, 14 കുട്ടികൾ എന്നിങ്ങനെയാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ബാന്ദെ സക്തി ഉപജില്ല സൈനിക കമാൻഡർ റോണി മഹേന്ദ്ര പറഞ്ഞു. തദ്ദേശവാസികളുടെ സഹായത്തോടെ താൽക്കാലിക താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. മ്യാന്മറിൽ ൈസനിക പീഡനം ഭയന്ന് നൂറുകണക്കിന് റോഹിങ്ക്യകളാണ് അഭയാർഥികളാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.