സൂറിച്ച്: സർക്കാറുകൾ കൃത്യമായ ജാഗ്രത പാലിച്ചില്ലെങ്കിൽ യൂറോപ്പിൽ 2021 ആദ്യം കോവിഡിെൻറ മൂന്നാംവരവുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് കാര്യ പ്രത്യേക ദൂതൻ ഡേവിഡ് നബാറോ. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിെൻറ ഒന്നാംവരവിനുശേഷം, വേനൽക്കാലത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ രണ്ടാം വരവാണ് രാജ്യങ്ങൾ നേരിടുന്നത്. അത് നേരിടുന്നതിൽ പരാജയപ്പെട്ടാൽ മൂന്നാം വരവ് ഉറപ്പാണ്. പർവതപ്രദേശങ്ങൾ വീണ്ടും ടൂറിസത്തിന് തുറന്നുകൊടുത്ത സ്വിറ്റ്സർലൻഡ് നടപടിയെ അദ്ദേഹം വിമർശിച്ചു. ഇതുവഴി ആ രാജ്യത്ത് ഉയർന്ന രോഗ-മരണ നിരക്കുണ്ടാകാം. കോവിഡിനെതിരെ ദക്ഷിണ കൊറിയയെപ്പോലുള്ള രാജ്യങ്ങൾ നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. അവിടെ ഇപ്പോൾ രോഗവ്യാപനം കുറവാണ്.
വൈറസ് ബാധ പൂർണമായും തടയുംവിധമാണ് ജനങ്ങൾ പെരുമാറുന്നത്. ഇക്കാര്യത്തിൽ യൂറോപ്പിെൻറ നിലപാട് ആശാസ്യമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.