ബഗ്ദാദ്: വടക്കൻ ഇറാഖിലെ പാർപ്പിടസമുച്ചയത്തിൽ ഹീറ്റിങ് ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് 15 പേർ മരിച്ചതായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാഴാഴ്ച രാത്രി സുലൈമാനിയ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് വീടുകൾ തകരുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദ്രവീകൃത വാതക ടാങ്കാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതർ പറഞ്ഞു. 15 മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്തതായി സുലൈമാനിയയിലെ സിവിൽ ഡിഫൻസ് മേധാവി ദിയാർ ഇബ്രാഹിം അറിയിച്ചതായി ഇറാഖിലെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയുമുണ്ടെന്ന് പ്രവിശ്യാ ഗവർണർ ഹവൽ അബു ബക്രിൻ പറഞ്ഞു. വടക്കൻ ഇറാഖിലെ കുർദിഷ് നിയന്ത്രണത്തിലുള്ള അർധ സ്വയംഭരണ പ്രദേശത്തിന്റെ പ്രധാനമന്ത്രി മസ്റൂർ ബർസാനി അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.