വടക്കൻ തുർക്കിയിൽ സ്ഫോടനമുണ്ടായ കൽക്കരി ഖനിയിൽ നിന്ന് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുക്കുന്നു
അങ്കാര: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 14 തൊഴിലാളികൾ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കുണ്ട്. തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്ലുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാർടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്.
വടക്കൻ തുർക്കിയിൽ സ്ഫോടനമുണ്ടായ കൽക്കരി ഖനി
അപകടസമയത്ത് 87 തൊഴിലാളികൾ ഖനിയിൽ ഉണ്ടായിരുന്നെന്നാണ് കണക്ക്. 45 തൊഴിലാളികൾ ഖനിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിൽ 2014ലുണ്ടായ അഗ്നിബാധയിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.