ദിവം

പുലർച്ചെ

കുന്നിൻചെരുവിൽനിന്ന്

മുകളിലേക്ക് അരിച്ചരിച്ച്

കയറുന്നതുപോലെയാണയാൾ

കാണപ്പെട്ടത്.

മുഖം

വായ

ചുണ്ടുകൾ

പറ്റെ വെട്ടിയ

കൈനഖങ്ങൾ

എല്ലാം ചുവന്നും മിനുത്തും

തിളങ്ങി.

നോക്കൂ,

നമ്മളിപ്പോൾ അവളുമ്മ വെച്ചതിന്റെ

പാടുകളുള്ള അയാളുടെ കഴുത്ത്

ശീതാതപാദികളോടു* തോറ്റ്

പതുക്കെ മര/മുലക്കൊമ്പുകൾക്കിടയിലിരുന്ന്

വിറകൊള്ളുന്നതു കാണുകയാണ്…

പ്രേമത്തിൽ

ജയത്തോളം വലിയ

തോൽവിയില്ലെന്നറിയുകയും.

----------------------

*ആശാൻ –നളിനി

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.