കോൺഗ്രസ് മാറണം, മാറ്റാൻ പ്രാപ്തി നേടാൻ

ആഴ്ചപ്പതിപ്പിൽ കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി എഴുതിയ കോൺഗ്രസിന്റെ ചരിത്രവും വർത്തമാനവും ഭാവിയും വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ തുടർച്ചയാണിത്. കോൺഗ്രസ് ഒരു ബഹുജന പ്രസ്ഥാനമായി മാറണമെങ്കിൽ എന്തുചെയ്യണം, എങ്ങനെയൊക്കെ മാറണം എന്നീ ചിന്തകളാണ് ഇൗ ലക്കത്തിൽ പങ്കുവെക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വർഷമാണ് 1857. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചൂഷണത്തിനും കൊളോണിയൽ അധികാര അടിച്ചമർത്തലിനും...

ആഴ്ചപ്പതിപ്പിൽ കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി എഴുതിയ കോൺഗ്രസിന്റെ ചരിത്രവും വർത്തമാനവും ഭാവിയും വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ തുടർച്ചയാണിത്. കോൺഗ്രസ് ഒരു ബഹുജന പ്രസ്ഥാനമായി മാറണമെങ്കിൽ എന്തുചെയ്യണം, എങ്ങനെയൊക്കെ മാറണം എന്നീ ചിന്തകളാണ് ഇൗ ലക്കത്തിൽ പങ്കുവെക്കുന്നത്. 

ഇന്ത്യയുടെ ചരിത്രത്തിൽ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വർഷമാണ് 1857. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചൂഷണത്തിനും കൊളോണിയൽ അധികാര അടിച്ചമർത്തലിനും എതിരെ ഇന്ത്യയിലെ ജനം സംഘടിത സമര പ്രതിരോധം നടത്തിയ വർഷമാണ്. അതുപോലെ ഇന്ത്യയിൽ ആദ്യമായി മൂന്നു യൂനിവേഴ്സിറ്റികൾ കൊൽക്കത്തയിലും ബോംബെയിലും മദ്രാസിലും തുടങ്ങിയത് ആ വർഷമാണ്. ഈ രണ്ടു പ്രധാന നാഴികക്കല്ലുകൾ ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക ചരിത്രത്തെ മാറ്റിമറിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പിരിച്ചുവിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വ സർക്കാർ 1860ൽ ഇന്ത്യയുടെ ഭരണം നേരിട്ട് ഏറ്റെടുത്തു. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു നിയതമായ ഗേവണൻസ്‌ നിയമവാഴ്ചയും വ്യവസ്ഥയുമുണ്ടാകുന്നത് 1860 മുതലാണ്. ഇന്ത്യയിൽ പൊലീസ് ആക്ട് മുതൽ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് വരെ പല നിയമങ്ങളുടെയും തുടക്കം 1860 മുതലാണ്.

1860നു ശേഷം കൂടുതൽ വിദ്യാഭ്യാസം ലഭിച്ചവർ സാമൂഹിക സംഘടനകൾ നിയമാനുസൃതമായി തുടങ്ങി. അങ്ങനെ 1883ൽ ബ്രിട്ടീഷ് സിവിൽ സർവിസിൽനിന്ന് വിരമിച്ച അലൻ ഒക്ടോവിയോ ഹ്യൂം വിഭാവനംചെയ്ത ഒരു ദേശീയ സിവിൽ സംഘടനയായാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന ആശയത്തിന്റെ തുടക്കം. ഇന്ത്യയിലെ ജനങ്ങളുടെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സംഘടന എന്ന ആശയം അദ്ദേഹം ഒരു തുറന്ന കത്തിലൂടെ കൊൽക്കത്ത യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി പങ്കുവെച്ചാണ് ആശയം ആദ്യമായി പ്രചരിപ്പിച്ചത്. യഥാർഥത്തിൽ ബ്രിട്ടീഷ് സർക്കാറിന്റെ ആശീർവാദത്തോടെ ഇന്ത്യയിൽ യൂനിവേഴ്സിറ്റി വിദ്യാഭ്യാസം ലഭിച്ചവരുടെ ഒരു സംവാദ പ്ലാറ്റ്ഫോമായാണ് അത് വിഭാവനംചെയ്തത്. അതിന് ആദ്യമായി ക്ഷണിച്ചത് കൊൽക്കത്ത, ബോംബെ, മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്തവരെയായിരുന്നു.

അതിന്റെ പരിമിത ഉദ്ദേശ്യം വിദ്യാഭ്യാസമുള്ള ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് രാജിൽ തക്കതായ പങ്ക്, അതുപോലെ ബ്രിട്ടീഷ് സർക്കാറുമായി ഇന്ത്യക്കാരുടെ പൊതുതാൽപര്യ വിഷയങ്ങൾ സംവാദം ചെയ്യാനുള്ള തുറന്ന സാമൂഹികവേദി എന്നതായിരുന്നു. അതിന് ആദ്യം നൽകിയ പേര് ഇന്ത്യൻ നാഷനൽ യൂനിയൻ എന്നായിരുന്നു. അതിന്റെ ആദ്യ മീറ്റിങ് പുണെയിൽ 1885 മാർച്ചിൽ നടത്താൻ ഉദ്ദേശിച്ചത് കോളറ മഹാമാരികൊണ്ടു മാറ്റിവെക്കേണ്ടി വന്നു. പിന്നീട് 1885 ഡിസംബർ 28-31 വരെ നടന്ന സമ്മേളനത്തോടെയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ തുടക്കം. ബ്രിട്ടീഷ് ഇന്ത്യയുടെ വിവിധ ഭരണപ്രദേശങ്ങളിൽനിന്ന് വന്ന 72 പ്രതിനിധികളുടെ സമ്മേളനമായിരുന്നു അത്. അതിൽ ബഹുഭൂരിപക്ഷവും ബംഗാൾ, ബോംബെ മേഖലയിൽനിന്നുള്ള യൂനിവേഴ്സിറ്റി വിദ്യാഭ്യാസമുണ്ടായിരുന്ന ജാതിവരേണ്യരും പാഴ്‌സികളുമായിരുന്നു. എന്നാൽ, അവിടെയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആയി ഡബ്ല്യൂ.സി. ബാനർജിയെ തിരഞ്ഞെടുക്കുകയായിരുന്നു.

മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭ്ഭായ് പട്ടേൽ 

അന്ന് മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഡി.എൻ.എയിലുള്ള രണ്ടു കാര്യങ്ങൾ പ്രധാനമാണ്. ഒന്നാമത്, അത് ഒരു തുറന്ന സംവാദ സംഘടന പ്ലാറ്റ്ഫോമായാണ് വിഭാവനംചെയ്തത്. രണ്ടാമത്, വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ ധാരകൾ തമ്മിൽ ജനായത്ത പ്രക്രിയയിലൂടെയുള്ള അഭിപ്രായസമന്വയം. വിവിധ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ തമ്മിലുള്ള സംവാദവും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സമവായവുമെല്ലാം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സംഘടന ഡി.എൻ.എയിലുണ്ട്. അതുകൊണ്ടുകൂടിയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് വിവിധതരം വൈവിധ്യങ്ങളുടെ വിചാരധാരകളുടെ തുറന്ന സംവാദമാെണന്ന് പറയുന്നത്. ആദ്യത്തെ ഇരുപത് വർഷങ്ങളിൽ ബ്രിട്ടീഷ് രാജിലുള്ള ഒരു ഇന്ത്യൻ പൗര താൽപര്യ അഡ്വക്കസി സാമൂഹിക ശൃംഖല മാത്രമായ കോൺഗ്രസ് ബ്രിട്ടീഷ് രാജിൽനിന്നുള്ള സ്വാതന്ത്ര്യം എന്ന രാഷ്ട്രീയ അജണ്ടയാക്കി മാറിയപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ശത്രുതയോടെ സമീപിച്ചു.

സ്വരാജ് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണെന്ന് പറഞ്ഞത് മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്വാതന്ത്ര്യസമരത്തിന്റെ ആഹ്വാനമായി മാറി. അതിനെ കൊളോണിയൽ ഭരണം നേരിട്ടത്‌ വിഭജിച്ചു ഭരിക്കുക എന്ന കൊളോണിയൽ അധികാര തന്ത്രത്തിലൂടെയാണ്. അങ്ങനെയാണ് 1905ൽ ബംഗാൾ വിഭജിച്ചത്. അതിനുശേഷം ഇന്ത്യയിൽ ഹിന്ദുക്കളെയും മുസ്‍ലിംകളെയും വിഭജിച്ച് തമ്മിലടിപ്പിച്ചു ഭരിക്കുക എന്ന, എല്ലായിടത്തും പ്രാവർത്തികമാക്കിയ ബ്രിട്ടീഷ് സാമ്രാജ്യ കൊളോണിയൽ നയമാരംഭിച്ചു.

ഇന്ത്യയിൽ എല്ലാവർക്കും ജാതി മത ഭേദമന്യേ അംഗങ്ങളാകാവുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന തുറന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുവാനുള്ള ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസ് മുക്ത ഭാരതം എന്നത് ബ്രിട്ടീഷ് സാമ്രാജ്യ അധികാരത്തിന്റെ ആവശ്യമായിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണ് ബ്രിട്ടീഷ് രാജ്‌ ഒത്താശയോടെ 1906ൽ ധാക്കയിൽ വെച്ച് ഓൾ ഇന്ത്യ മുസ്‍ലിം ലീഗ് എന്ന പാർട്ടി രൂപവത്കരിച്ചത്. 1909ൽ മോർലി-മിന്റോ പോളിസിയിലൂടെ മുസ്‍ലിംകൾക്ക് പ്രത്യേക ഇലക്ടറേറ്റ് എന്നതിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം വർഗീയ രാഷ്ട്രീയ വ്യവഹാരത്തിനു തുടക്കമിട്ടത്. അതേസമയം, ഹിന്ദു മഹാസഭ എന്നതിനെ പ്രോത്സാഹിപ്പിച്ചു. 1915ൽ ഹിന്ദു മഹാസഭയുടെ ഉദ്ദേശ്യവും ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുകയായിരുന്നു. ഹിന്ദു മഹാസഭയുടെ താത്ത്വിക ആചാര്യനായ സവർക്കറാണ് ‘ഹിന്ദുത്വ’ എന്ന ഭൂരിപക്ഷ വംശ/വർഗീയ ആശയത്തിന്റെ ഉപജ്ഞാതാവ്. ഈ ചരിത്രം പറഞ്ഞത് ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ അജണ്ടയായിരുന്നു. അതിനുവേണ്ടിയാണ് അവർ ഇന്ത്യയിൽ മതവർഗീയതയെ പ്രോത്സാഹിപ്പിച്ചത്. സാമ്രാജ്യത്വത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും അജണ്ടയായിരുന്നു ‘കോൺഗ്രസ്‌ മുക്ത ഇന്ത്യ’ എന്ന അന്നത്തെയും ഇന്നത്തെയും രാഷ്ട്രീയ അജണ്ട.

1905 മുതൽ കോൺഗ്രസിൽ വിവിധ ആശയധാരകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കൂടുതലായി. അതുകൊണ്ടുതന്നെയാണ് 1909ൽ എം.കെ. ഗാന്ധി എഴുതിയ ‘ഹിന്ദുസ്വരാജ്’ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ആദ്യമായി ഒരു പ്രത്യയശാസ്ത്ര വീക്ഷണം നൽകുന്നത്. ഇന്ത്യക്ക്‌ വെളിയിൽ സൗത്ത് ആഫ്രിക്കയിൽ വിവേചനങ്ങൾക്കെതിരെ സാമൂഹികനീതിക്കും തുല്യ അവകാശങ്ങൾക്കുംവേണ്ടി നിരന്തര സമരം ചെയ്ത ഗാന്ധിജിയുടെ കാഴ്ചപ്പാട് ഇന്ത്യയിൽനിന്നുള്ള കോൺഗ്രസുകാരിൽനിന്ന് വ്യത്യസ്തമായിരുന്നു. അതിന് ഒരു കാരണം അദ്ദേഹം അനീതിയും വിവേചനവും കൊളോണിയൽ ഹിംസയും ജയിൽവാസവുമൊക്കെ നേരിട്ട് അനുഭവിച്ചതിൽനിന്നുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളും ബോധ്യങ്ങളുമാണ്.

ഹിന്ദു മഹാസഭയുണ്ടാക്കിയ അതേ വർഷമാണ് ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. നഗരങ്ങളിലുള്ള വിദ്യാഭ്യാസമുള്ളവരുടെ വരേണ്യ മേൽജാതി പുരുഷ നെറ്റ് വർക്കായ കോൺഗ്രസ് ആശയ കുഴമറിച്ചിലിലും സംഘടനാ പ്രശ്നങ്ങളിലും പെട്ടിരിക്കുന്ന കാലത്താണ് ഗാന്ധിജി ഒരു പുതിയ തലമുറമാറ്റത്തിന്റെ അടയാളമായി കോൺഗ്രസിൽ സജീവമാകുന്നത്. അതുവരെയുള്ള കോൺഗ്രസ് പ്രവർത്തനം പ്രധാനമായും നഗരകേന്ദ്രീകൃതമായിരുന്നു. ഗാന്ധി ഇന്ത്യയിൽ തിരികെ വന്നതു മുതൽ ഗ്രാമങ്ങളിലാണ് പ്രവർത്തനം തുടങ്ങിയത്. പടിഞ്ഞാറേ ഇന്ത്യയിൽ ഗുജറാത്തിലെ ഖേഡയിലും പിന്നെ കിഴക്കേ ഇന്ത്യയിൽ ചമ്പാരനിലും ഗാന്ധിജി സമരംചെയ്തത് ഇന്ത്യയിലെ കർഷകരുടെ അവകാശത്തിനാണ്. അത് ഇന്നത്തെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രപരമായി പ്രസക്തമാണ്.

ഗാന്ധിയും നെഹ്‍റുവും

ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രായേണ ദുർബലമായ സമയത്ത് ഗാന്ധിജി ഇന്ത്യയിലെ ഗ്രാമങ്ങളിൽ സമരവും സാമൂഹിക പ്രവർത്തനവുമൊരുമിപ്പിച്ചാണ് പുതിയ ഒരു രാഷ്ട്രീയ നൈതികതക്ക് തുടക്കം കുറിച്ചത്. എങ്ങനെയാണ് നൂറു കൊല്ലം മുമ്പ് പ്രായേണ ദുർബലമായിരുന്ന കോൺഗ്രസ് പ്രസ്ഥാനത്തെ ഗാന്ധിജി ഉത്തേജിപ്പിച്ചു ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമാക്കി മാറ്റിയത്?

നൂറുകൊല്ലംമുമ്പ് 1920കളിൽ ഒരു മഹാമാരി കാലഘട്ടത്തിൽ ഗാന്ധിയൻ സമീപനങ്ങളിൽ കോൺഗ്രസ് എങ്ങനെയാണ് മഹാപ്രസ്ഥാനമായെതന്നത് ഇന്ന് 2021ലും പ്രസക്തമാണ്. ഇന്ത്യയിലെ ജാതി-മത-ഭാഷ വൈവിധ്യങ്ങളെ ഉൾക്കൊണ്ടു കോൺഗ്രസിനെ ഒരു ബഹുജന പ്രസ്ഥാനമാക്കിയത് ഗാന്ധിയൻ ആശയ-ആദർശ രാഷ്ട്രീയ പ്രയോഗംകൊണ്ടാണ്.

ഒന്നാമതായി അദ്ദേഹം ചെയ്തത് രാഷ്ട്രീയ ആശയഭാഷയിലെ വിപ്ലവമാണ്. അതുവരെ വരേണ്യ വിദ്യാഭ്യാസമുള്ളവർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിച്ചതുതന്നെ ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഗാന്ധിജി അതിനു ബദലായി ഒരു പുതിയ രാഷ്ട്രീയ നൈതികതയും ഒരു പുതിയ രാഷ്ട്രീയ ഭാഷ്യ ഭാഷയുമേകി എന്നത് കോൺഗ്രസിനെ ഭാഷാപരവും ആശയപരവുമായി ജനായത്തവത്കരിച്ചു. അദ്ദേഹം ‘ഹിന്ദ് സ്വരാജ്’ എന്ന പുസ്തകമെഴുതിയത് മാതൃഭാഷയായ ഗുജറാത്തിയിലാണ് എന്നത് പ്രസക്തമാണ്. കോൺഗ്രസ് പാർട്ടിയെ മാറ്റിമറിച്ച് പുതിയ ദർശനവും രാഷ്ട്രീയ പ്രയോഗവും പുതിയ സ്വാതന്ത്ര്യ കാഴ്ചപ്പാടും ആശയദാർഢ്യത്തോടുള്ള സാകല്യത്തോടുള്ള സാമൂഹിക-രാഷ്ട്രീയ പരിവർത്തന ലക്ഷ്യവുമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്.

അദ്ദേഹത്തിന്റെ ലോകവീക്ഷണം ‘സർവോദയ’ എന്നത് സാകല്യ സാർവദേശീയ കാഴ്ചപ്പാട് ആയിരുന്നു. അദ്ദേഹത്തിന് സത്യത്തോടുള്ള രാഷ്ട്രീയ നൈതിക പ്രയോഗമായിരുന്നു സത്യഗ്രഹം. അതേസമയത്ത് സാമ്രാജ്യത്തിനും അധികാര അഹങ്കാരങ്ങൾക്കുമെതിരായ ‘സംഘർഷത്തോടൊപ്പം’ ‘സംവാദവും’ നടത്തുക എന്ന രാഷ്ട്രീയ രീതിശാസ്ത്രം ഗാന്ധിജിയുടേതായിരുന്നു.

രാഷ്ട്രീയ പ്രവർത്തനം സാമൂഹിക പ്രവർത്തനമാണ് എന്ന ‘സംരചന’ അഥവാ സാമൂഹിക പുനർനിർമാണം തിരിച്ചറിഞ്ഞത് സമൂഹത്തെ മാറ്റിയില്ലെങ്കിൽ രാഷ്ട്രീയത്തെ മാറ്റാനാകില്ല എന്ന കാഴ്ചപ്പാടായിരുന്നു. ഇതിലെല്ലാം അദ്ദേഹം അഹിംസ എന്ന ആശയ -ആദർശ സമീപനം രാഷ്ട്രീയ പ്രയോഗത്തിന്റെ ഭാഗമാക്കി.

ഗാന്ധിജി രാഷ്ട്രീയ ആശയ-ആദർശങ്ങൾക്കൊപ്പം കോൺഗ്രസ് പാർട്ടിയുടെ സാമൂഹിക ജനായത്തവത്കരണവും നടത്തി. ഇന്ത്യയിൽ ഗ്രാമങ്ങളിൽനിന്നുള്ളവരെയും വിവിധ ജാതി-മത ധാരകളിൽ ഉള്ളവരെയുമൊക്കെ കോൺഗ്രസ് ധാരയിൽ കൊണ്ടുവന്നു. ഗാന്ധിജിയുടെ പ്രഭാവം പദവികൾക്കപ്പുറത്തുള്ള രാഷ്ട്രീയ ധാർമിക നേതൃത്വമായിരുന്നു. ഖാദിയും സത്യഗ്രഹവും സംരചനയും അഹിംസയും അദ്ദേഹം രാഷ്ട്രീയ പ്രയോഗങ്ങളിൽ കൂടെ വളർത്തിയ രീതിശാസ്ത്രമായിരുന്നു. അങ്ങനെ ആശയ-ആദർശ വിചാരങ്ങളും രാഷ്ട്രീയ പ്രയോഗ വ്യവഹരണങ്ങളും ഒരേ രാഷ്ട്രീയ നൈതികതയുടെ ഭാഗമായിരുന്നു.

1920കളിൽ ഗാന്ധി കോൺഗ്രസ് പ്രസ്ഥാനത്തെ ജനകീയ ജനായത്ത പ്രസ്ഥാനമാക്കാനാണ് ശ്രമിച്ചത്. ഒരേസമയം മുസ്‍ലിം ലീഗിന്റെ മത രാഷ്ട്രീയത്തിനും ഹിന്ദു മഹാസഭയുടെ ഭൂരിപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിനും ആശയങ്ങൾകൊണ്ടും ഭാഷകൊണ്ടും രാഷ്ട്രീയ പ്രയോഗങ്ങൾകൊണ്ടും ബദൽ രാഷ്ട്രീയമാവിഷ്‍കരിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്.

ഗാന്ധിയുടെ രാഷ്ട്രീയ നൈതികതയോടൊപ്പം കോൺഗ്രസിന് കൃത്യമായ രാഷ്ട്രീയ പൊതുകാര്യ നയം ചർച്ചയായത് 1929ൽ ജവഹർലാൽ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റായതോടുകൂടിയാണ്. നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് കോൺഗ്രസ് കൃത്യമായി സോഷ്യൽ ഡെമോക്രാറ്റിക് പ്രത്യയശാസ്ത്രധാരയിലുള്ള രാഷ്ട്രീയ പ്രസ്ഥാനമായത്. രണ്ടു വർഷങ്ങളിലെ ചർച്ചകൾക്കു ശേഷമാണ് 1931 കറാച്ചി എ.ഐ.സി സമ്മേളനത്തിന്റെ പ്രമേയത്തിൽ കോൺഗ്രസ് പാർട്ടിയുടെ പൊതുനയ കാര്യനയങ്ങളും പ്രത്യയശാസ്ത്ര നിലപാടുകളും കൃത്യമായി ആവിഷ്കരിച്ചത്. അതിൽ പൂർണസ്വരാജ്, രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യം, ജനായത്ത ഭരണം, തുല്യ മനുഷ്യാവകാശങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ, സർവധർമ സമഭാവന, മതേതരത്വം, സാമൂഹിക -സാമ്പത്തിക നീതിയെല്ലാം പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രാഷ്ട്രീയ ആശയ-ആദർശ അടിത്തറ ഗാന്ധിയൻ സാകല്യ രാഷ്ട്രീയ നൈതിക ധാർമികതയും നെഹ്‌റുവിന്റെ നേതൃത്വത്തിൽ ആവിഷ്‍കരിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളുമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സാധുതയും സ്വീകാര്യതയുമുള്ള ബഹുജന പ്രസ്ഥാനമായത്.

സംഘ്പരിവാറിനും അതിന്റെ നേരത്തേയുള്ള സംഘടനാരൂപമായ ഹിന്ദു മഹാസഭക്കും ബദലായി സർവമത സമഭാവനയെ ഉൾക്കൊള്ളുന്ന സനാതന ഹിന്ദു ആശയ-പ്രയോഗധാരയെ വളർത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ നൈതിക ധാർമികത പുതിയതെന്നതിലുപരി വിവിധ മതധാർമിക ധാരകളുടെ ആധുനിക രാഷ്ട്രീയ പുനരാഖ്യാനങ്ങളായിരുന്നു. ഗാന്ധിജി സാമ്പ്രദായിക മതസ്പർധകളെയും വർഗീയതയെയും എതിർത്തത് മതവിശ്വാസങ്ങളെയോ ദൈവവിശ്വാസങ്ങളെയോ നിരാകരിച്ചല്ലായിരുന്നു. മറിച്ച് ആധുനിക സോഷ്യൽ ലിബറൽ കാഴ്ചപ്പാടുകളെ വിവിധ മതധാർമിക ധാരകളുമായി കൂട്ടിയിണക്കി ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ടുള്ള ഒരു രാഷ്ട്രീയ ധാർമിക വ്യവഹാരമായിരുന്നു. ഗാന്ധിയൻ രാഷ്ട്രീയ നൈതികത ധാർമികതയുടെ ഭാഷയും ആശയസ്രോതസ്സുകളും പാശ്ചാത്യ രാഷ്ട്രീയ വ്യവഹാരങ്ങളെ മറികടക്കുന്ന ബദൽ രാഷ്ട്രീയമായത് അതുകൊണ്ടാണ്. അതുകൊണ്ടുകൂടിയാണ് ദൈവ-മത നിരാസ യൂറോപ്യൻ ആശയമായ കമ്യൂണിസത്തിനും അതിന്റെ ലെനിനിസ്റ്റ് കേന്ദ്രീകൃത രാഷ്ട്രീയപ്രയോഗത്തിനും ഗാന്ധിയൻ രാഷ്ട്രീയ നൈതികതയെ മറികടന്ന് ഇന്ത്യൻ ദേശീയ വൈവിധ്യങ്ങളിൽ വേരുറപ്പിക്കാൻ സാധിക്കാഞ്ഞത്.

സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന നിർമാണത്തിലും ചർച്ചകളിലും പ്രധാനമായ സ്വാധീനങ്ങളിലൊന്ന് ഐ.ഐ.സി.സിയുടെ കറാച്ചി പ്രമേയമായിരുന്നു. ഇന്ത്യൻ ഭരണഘടന മൂല്യങ്ങളും മൗലിക അവകാശങ്ങളും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ലിബറൽ സാമൂഹിക ജനായത്ത പ്രത്യയശാസ്ത്ര നിലപാടുകളുടെ പുനരാഖ്യാനമായിരുന്നു. അതിനോട് അന്ന് യോജിപ്പില്ലാത്തവരായിരുന്നു സംഘ്പരിവാറും അന്നത്തെ കമ്യൂണിസ്റ്റുകാരും. ഇപ്പോഴും സംഘ്പരിവാർ രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പി സർക്കാർ ഭരണഘടനാമൂല്യങ്ങളും മൗലികാവകാശങ്ങളും നിരന്തരം തുരങ്കംവെക്കുന്നത് അതുകൊണ്ടുകൂടിയാണ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കൊളോണിയൽ സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒരു ഭരണപാർട്ടിയായി മാറി. ഇതിൽ ആദ്യം സംഭവിച്ച മാറ്റം ഗാന്ധിജിയെ രാഷ്ട്രപിതാവാക്കി വിഗ്രഹവത്കരിച്ച് കറൻസി നോട്ടുകളിലും സർക്കാർ ഓഫിസുകളിൽ ഫോട്ടോയുമുള്ള അധികാര സിംബോളിസത്തിൽ ആവാഹിച്ചിരുത്തി എന്നതാണ്.

ഭരണപാർട്ടിയായി മാറിയ കോൺഗ്രസിൽ അതിന് രാഷ്ട്രീയ ധാർമിക ദിശാബോധം നൽകിയിരുന്ന ഗാന്ധിയൻ രാഷ്ട്രീയ നൈതികതയെ അരികുവത്കരിക്കുകയാണ് ഉണ്ടായത്. ഗാന്ധിസം ഇല്ലാത്ത ഗാന്ധിയെ ഭരണ അധികാരത്തിന്റെ ആസ്ഥാന ബിംബമാക്കിയതോടെ കോൺഗ്രസിൽനിന്ന് ഗാന്ധിയൻ രാഷ്ട്രീയ ധാർമികതയെ തള്ളിമാറ്റുകയാണുണ്ടായത്.

അത് പരിഹരിക്കാനെന്നവണ്ണം ഗാന്ധിയൻ സാമൂഹിക സംഘടനകളെ ഭരണകൂടവും കോൺഗ്രസ് ഭരണപാർട്ടിയും അധികാര-രക്ഷാകർതൃ ഗുണഭോക്തൃ സംവിധാനത്തിന്റെ ഭാഗമാക്കി പതിയെ നിർവീര്യമാക്കി. ഗാന്ധിയൻ സിംബോളിസത്തെ എടുത്തു ഗാന്ധിമാർഗത്തെ വെടിഞ്ഞത് കോൺഗ്രസ് പാർട്ടിക്ക് സംഭവിച്ച ഏറ്റവും വലിയ വെല്ലുവിളി, അതിനു നൂറു വർഷങ്ങൾക്ക് മുമ്പ് കിട്ടിയ ഗാന്ധിയൻ രാഷ്ട്രീയ നൈതിക ധാർമികത ക്രമേണ നഷ്ടപ്പെട്ടുവന്നതാണ്. ഇന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്റെ രാഷ്ട്രീയ നൈതിക ധാർമികത (political ethics)യുടെ ദൃഢത ഇല്ലായ്മയാണ്.

കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാടുകളും ജനായത്ത സംഘടനാ സംവിധാനവും നിലനിർത്താൻ കോൺഗ്രസ് പാർട്ടിയുടെ ഒന്നാം തലമുറയിലുള്ള നേതാക്കൾ ശ്രദ്ധിച്ചു. അതിന് ഒരു കാരണം അവർ കോൺഗ്രസിൽ ചേർന്നത് സ്വാതന്ത്ര്യമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര ബോധ്യങ്ങളിൽനിന്നാണ്. അവരിൽ ഒരുപാടു പേർ ജയിൽവാസവും ഭരണകൂടത്തിന്റെ മർദനവും ഏറ്റവരായിരുന്നു.

അതുകൊണ്ടുതന്നെ ജവഹർലാൽ നെഹ്റുവിന്റെ കാലത്തും ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലത്തും കോൺഗ്രസ് പ്രത്യയശാസ്ത്ര അടിത്തറയുള്ള ജനായത്ത, ബഹുജന സംഘടനയായിരുന്നു. എന്നാൽ, 1960കളുടെ അവസാനത്തോടെ കോൺഗ്രസിൽ ചേരിതിരിവും ഗ്രൂപ് രാഷ്ട്രീയവും സജീവമായി.

കോൺഗ്രസിൽ ഗാന്ധി -നെഹ്‌റു കാലത്തുള്ള ചേരിതിരിവുകൾ ആശയപരമായ സംവാദ സഹകരണങ്ങളായിരുന്നു. ജവഹർലാൽ നെഹ്‌റുവും വല്ലഭ്ഭായ് പട്ടേലും രാജേന്ദ്ര പ്രസാദും വിവിധ ആശയധാരകളിലുള്ളവരായിരുന്നു. പക്ഷേ, അവർ കോൺഗ്രസിനുള്ളിലെ സംവാദ-സമവായ സഹകരണ രാഷ്ട്രീയ സംസ്കാരത്തിൽ വളർന്ന നേതാക്കളായിരുന്നു.

ഇന്ദിര ഗാന്ധി 14 ബാങ്കുകൾ ദേശസാത്കരിച്ച വാർത്ത ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ  

1960കളുടെ അവസാനത്തോടെയുള്ള ചേരിതിരിവുകൾ അധികാര രാഷ്ട്രീയത്തിന്റെ താൽപര്യങ്ങളുടെ ഏറ്റുമുട്ടലുകളായിരുന്നു. ഐഡിയോളജിക്കൽ രാഷ്ട്രീയത്തിൽനിന്ന് അധികാര രാഷ്ട്രീയത്തിലേക്കുള്ള മാറ്റമായിരുന്നു അത്. അതിനുശേഷം എഴുപതുകളിൽ കോൺഗ്രസ് പൂർണമായ അധികാര ഭരണപാർട്ടിയായി മാറി. കോൺഗ്രസ് ഒരു കേന്ദ്രീകൃത അധികാര പാർട്ടി സംവിധാനമായില്ലെങ്കിൽ അത് ശിഥിലമാകുമെന്ന ധാരണയിലാണ് ഹൈകമാൻഡ് എന്ന സംഘടന മാറ്റമുണ്ടായത്. ഇന്ദിര ഗാന്ധിയുടെ കാലത്ത് പി.എൻ. ഹസ്‌കർ കൊടുത്ത ഉപദേശത്തിലാണ് കോൺഗ്രസിൽ ഇപ്പോഴുമുള്ള അധികാര കേന്ദ്രീകൃത നേതൃത്വം എന്ന ആശയം നടപ്പാക്കിയത്.

അടിയന്തരാവസ്ഥയോടെ കോൺഗ്രസിന് ഗാന്ധിയൻ സംഘടനകളുമായി ബന്ധംപോലും പോയി. ഗാന്ധിയൻ സാമൂഹിക സംഘടനകൾ അടിയന്തരാവസ്ഥയെ എതിർത്തു. അടിയന്തരാവസ്ഥയിൽ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ മാത്രമല്ല ഹനിക്കപ്പെട്ടത്. ഗാന്ധിയൻ രാഷ്ട്രീയ നൈതികതയും നെഹ്റുവിയൻ ലിബറൽ ജനായത്തവും അതിന്റെ ഭാഗമായിരുന്ന കോൺഗ്രസ് സംഘടന സംവിധാനവും മാറി. അതുകൊണ്ടുതന്നെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും കോൺഗ്രസ് പാർട്ടിയുടെ ചരിത്രവും അടിയന്തരാവസ്ഥക്ക് മുമ്പും പിമ്പും എന്ന് വേർതിരിക്കാനാകും.

ഇന്ന് ഇന്ത്യയിൽ കാണുന്ന അധികാര രാഷ്ട്രീയ വ്യവഹാരവും അതുപോലെ കക്ഷിരാഷ്ട്രീയ സംസ്കാരവും 1977നും 82നും ഇടക്കുള്ള അഞ്ചു വർഷത്തിൽ രൂപപ്പെട്ടുവന്നതാണ്. അതിനുശേഷം രാഷ്ട്രീയമെന്നത് അധികാര രാഷ്ട്രീയമെന്നത് മാത്രമായി. അധികാരം ഐഡിയോളജിയായി മാറി. മറ്റു പ്രത്യയശാസ്ത്ര നിലപാടുകൾ ഭാഷാവ്യവഹാരങ്ങൾക്ക് അപ്പുറം പോയില്ല. ഈ കാലത്താണ് രജനി കോത്താരി വിവരിച്ച കോൺഗ്രസ് സിസ്റ്റത്തിന്റെ അന്ത്യം തുടങ്ങിയത്.

കോൺഗ്രസ് പാർട്ടി മാത്രമല്ല മാറിയത്. പഴയ ജനസംഘിന് പുനരാഖ്യാനം നൽകി പുതുക്കി ബി.ജെ.പിയായി പുനരവതരിച്ചു. കമ്യൂണിസ്റ്റ് പാർട്ടികൾ പഴയ ലൈൻ മാറ്റി അധികാര-രാഷ്ട്രീയ പാർട്ടികളായി പരിണമിച്ചു. അധികാര രാഷ്ട്രീയത്തിൽ ഭരണം പിടിക്കുക എന്നത് പരമമായ ലക്ഷ്യമായി. അതിനായി നീക്കുപോക്ക് രാഷ്ട്രീയം പ്രധാനമായപ്പോൾ ഐഡിയോളജി അധികാര രാഷ്ട്രീയ യുക്തിക്ക് വഴിമാറി.

അതുപോലെ ഐഡിയോളജിക്കൽ രാഷ്ട്രീയ വ്യവഹാരത്തിൽനിന്ന് (ideological politics) സ്വത്വരാഷ്ട്രീയ വ്യവഹാരത്തിലേക്ക് (identity politics) മാറിയത് 1980കളിലാണ്. പഴയ രാം മനോഹർ സോഷ്യലിസ്റ്റുകൾ അധികാര രാഷ്ട്രീയത്തിൽ ജാതി വോട്ടുകൾക്കുവേണ്ടി ഭൂരിപക്ഷ ജാതിസമവാക്യങ്ങളുടെ അധികാര വക്താക്കളായി മാറി. ആ മാറ്റം പലതരത്തിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും വോട്ടുനോക്കി സംഘടനായന്ത്രങ്ങളാക്കി മാറ്റി. രാഷ്ട്രീയ പാർട്ടികൾ അധികാര രാഷ്ട്രീയത്തിലേക്കുള്ള എൻട്രിപോയന്റ് മാത്രമായപ്പോൾ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക ശാസ്ത്രമാകെ മാറി. രാഷ്ട്രീയ പാർട്ടികളിൽ പദവികൾക്ക് പ്രാധാന്യമേകിയത് അത് സർക്കാർ അധികാരത്തിലെത്താൻ മാത്രമുള്ള ചവിട്ടുപടികളായതു കൊണ്ടാണ്. രാഷ്ട്രീയത്തിൽ ഒരുപാടുപേർ ചേർന്നത് അത് അധികാര കരിയർ സാധ്യതയിലേക്കുള്ള ഒരു പെരുവഴിയായതു മുതലാണ്. എങ്ങനെയും അധികാരത്തിലെത്തുക എന്ന താൽപര്യ കൂട്ടയോട്ടത്തിലെ ട്രാക്കുകളായി ഗ്രൂപ് രാഷ്ട്രീയം.

സർക്കാർ അധികാരം പിടിക്കാൻ ആരുമായും എങ്ങനെയും അവസരവാദ നിലപാട് എടുക്കുന്നത് ‘ചാണക്യ’തന്ത്രമെന്ന് മാധ്യമങ്ങൾ വാഴ്ത്തിപ്പാടി. ടെലിവിഷന്റെ ആവിർഭാവത്തോടെ രാഷ്ട്രീയം ടെലിജനിക് അധികാരവ്യവഹാരമായി. ടെലിവിഷനിൽ നല്ലതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സുന്ദരൻമാരും സുന്ദരിമാരും ജനപ്രിയരായി. 1980കളുടെ അവസാനത്തോടെ രാഷ്ട്രീയ പാർട്ടികൾ കോർപറേറ്റ് വത്കരിക്കപ്പെട്ടു. 1992നു ശേഷമുള്ള നിയോ ലിബറൽ കാലത്താണ് രാഷ്ട്രീയ പാർട്ടികൾക്കും കോർപറേറ്റ് കമ്പനികൾ വലിയ തോതിൽ സംഭാവനകൾ നൽകിത്തുടങ്ങിയത്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടുകൾ മുകളിൽനിന്ന് താഴോട്ടു വരാൻ തുടങ്ങിയതോടെ അധികാരവും മുകളിൽനിന്ന് താഴോട്ട് വീതംവെക്കുന്ന ഒന്നായി. അധികാര രാഷ്ട്രീയത്തിൽ കോർപറേറ്റ് സംഭാവനകൾ അവിഭാജ്യ ഘടകമായതോടെ രാഷ്ട്രീയ പാർട്ടികളിൽ കേന്ദ്രീകൃത കോർപറേറ്റ് മാനേജ്മെന്റ് സംവിധാനമുണ്ടായി.

രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ സംരംഭങ്ങളായി മാറി (political enterprise). അങ്ങനെയുള്ള അവസ്ഥയിൽ ഫണ്ട് മാനേജർമാരും ടെലിജനിക് പ്രചാരകരുമാണ് അധികാരത്തിന്റെ ആൾരൂപങ്ങളായത്. ഫണ്ടും മാധ്യമങ്ങളും കോർപറേറ്റ് ഒത്താശയോടെ മാനേജ് ചെയ്യുന്നവർക്ക് പ്രാമുഖ്യം ലഭിച്ചു. അതോടൊപ്പം അടിസ്ഥാനതലത്തിലുള്ള രാഷ്ട്രീയ പ്രവർത്തനം തെരഞ്ഞെടുപ്പ് യന്ത്രസംവിധാനത്തിന്റെ ഭാഗംമാത്രമായി ചുരുങ്ങി. പഞ്ചായത്തീരാജ്‌ സംവിധാനം വന്നതോടെ അടിസ്ഥാനതലത്തിലുള്ളവർക്കുള്ള അധികാരം ഇൻസെന്റിവായി മാറി. ഇന്ന് ഇന്ത്യയിൽ സ്വത്വ രാഷ്ട്രീയവും (identity politics) ഗുണഭോക്തൃ രാഷ്ട്രീയവും (incentive politics) കോർപറേറ്റ് അധികാര രാഷ്ട്രീയത്തിന്റെ പ്രധാന വ്യവഹാരങ്ങളായി മാറിയിരിക്കുന്നു. അധികാര രാഷ്ട്രീയം ഇലക്ഷൻ മാനേജ്മെന്റായി പരിണമിച്ചു. അതിന്റെ ഭാഗമായി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പരസ്യ പ്രചാരണ മാർക്കറ്റിങ് സംവിധാനത്തിന്റെ ഭാഗമായി മാറി. ഈ മാറ്റങ്ങളെ പെട്ടെന്ന് സംഘടന സംവിധാനത്തിലാവേശിപ്പിച്ചു വിജയിച്ചതാണ് മോദി മോഡൽ.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ഈ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിൽ വേണം കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച് വിഭാവനം ചെയ്യുവാൻ. നൂറുകൊല്ലം മുമ്പ് ഗാന്ധിജി കോൺഗ്രസിൽ സജീവമാകാൻ തുടങ്ങിയപ്പോൾ കോൺഗ്രസ് പാർട്ടി ഇതിലും ദുർബലമായിരുന്നു. അന്ന് ‘കോൺഗ്രസ് മുക്ത’ ഇന്ത്യ സാമ്രാജ്യത്വ ഭരണകൂടത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും ആവശ്യമായിരുന്നു. ഇന്നും തികച്ചും വ്യത്യസ്ത സാമൂഹിക-രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന വെല്ലുവിളി അതിനു ദേശീയതലത്തിൽ ഒരു പുതിയ രാഷ്ട്രീയ നൈതിക ധാർമികതയും നെഹ്റുവിയൻ പ്രത്യയശാസ്ത്ര ദൃഢതയും അടിസ്ഥാനതലം തൊട്ടുള്ള ജനായത്തവത്കരണവുമാണ്.

ഒരു അധികാര ഭരണ പാർട്ടി എന്നതിലുപരി കോൺഗ്രസ് വീണ്ടും ഒരു ദേശീയ ജനായത്ത ബഹുജന പ്രസ്ഥാനമാകണം. സമൂഹം മാറിയെങ്കിലേ രാഷ്ട്രീയം മാറുകയുള്ളൂ. ഇന്ത്യയിലെ വർഗീയ രാഷ്ട്രീയ വിവേചന അധികാര രാഷ്ട്രീയത്തിന് ബദലുണ്ടാകണമെങ്കിൽ കോൺഗ്രസ് സമൂഹത്തിൽ നിരന്തരം ഇടപെടുന്ന ഒരു സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനമായി മാറണം. മാറിയ വിവര-സാങ്കേതിക മാധ്യമ സാഹചര്യത്തിൽപോലും ഏറ്റവും പ്രധാനം വിവിധ വിഭാഗങ്ങളിലുള്ള സാമൂഹിക രാഷ്ട്രീയ വിശ്വാസ്യത നേടുക എന്നതാണ്.

ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ വെറും വോട്ടുനോക്കി തെരഞ്ഞെടുപ്പുയന്ത്രം എന്നതിൽ ഉപരിയുള്ള രാഷ്ട്രീയ സാമൂഹിക ഭാവനയും ദർശനവുമുണ്ടെങ്കിലേ അത് സാധിക്കുകയുള്ളൂ. എന്തിന് പുതിയ ആളുകൾ കോൺഗ്രസിൽ ചേരണമെന്ന് ആർജവത്തോടെ പറയാനുള്ള രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകൾ വേണം. അതുമാത്രമല്ല, സാധാരണ ജനങ്ങൾക്ക് കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും കുറിച്ചുള്ള സിനിക്കൽ അവജ്ഞ മാറ്റാൻ സാധിക്കുന്നത് അടിസ്ഥാനതലത്തിൽ സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും യോജിപ്പിച്ചുള്ള പോസിറ്റിവ് പൊളിറ്റിക്സിലൂടെയേ സാധിക്കുകയുള്ളൂ.

കോൺഗ്രസ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നേരിടുന്ന വെല്ലുവിളികൾ സമാനമാണ്. അടിസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പിനു മുമ്പുള്ള പ്രവർത്തനത്തിന് അപ്പുറം പ്രവർത്തനമില്ല. പാർട്ടിയിൽ ആളുകൾ ചേരുന്നതിന്റെ പ്രധാന ഇൻസെന്റിവ് സർക്കാർ അധികാരത്തിന്റെയും ഭരണത്തിന്റെയും ഗുണഭോക്താവാകുക എന്നതുമാത്രമായി. അതിനുള്ള ട്രാക്ക് മാത്രമായി ഗ്രൂപ് പ്രവർത്തനം. പാർട്ടിയിൽ ഫണ്ട് മാനേജർമാരും മാധ്യമവക്താക്കളും പ്രധാന നേതാക്കളുടെ ആശ്രിതരും പ്രധാനമായി. വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനം ക്ഷയിച്ച് വിവിധ നേതാക്കളുടെ നെറ്റ് വർക് മാത്രമായി.

ഈ അവസ്ഥക്ക് മാറ്റം വരാൻ മുകളിൽ തൊട്ട് അടിവരെ മാറ്റങ്ങളുണ്ടാകണം. ഭരണ-അധികാര അവസരവാദ രാഷ്ട്രീയത്തിന് അപ്പുറം പുതിയ രാഷ്ട്രീയ നൈതികതയും ഉറച്ച പ്രത്യയശാസ്ത്ര നിലപാടുകളും വേണം. ഇന്ത്യയിൽ അടുത്ത മുപ്പതുകൊല്ലം എന്തുതരം രാഷ്ട്രീയമാണ് എന്നതിനെ കുറിച്ച് കൃത്യമായി വിശകലനവും കാഴ്ചപ്പാടുകളും വേണം. അതിനുവേണ്ടത് ആശയങ്ങളുടെ ജനായത്തവത്കരണമാണ്. നൂറുശതമാനം മതേതര ജനായത്ത പ്രസ്ഥാനമാകണം. അധികാര രാഷ്ട്രീയത്തിന് അപ്പുറത്ത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എല്ലാതലത്തിലും കൊണ്ടുവരണം.

കോൺഗ്രസ് എല്ലായിടത്തും പലതരമായാൽ, പലതരം അവസരവാദ അധികാര രാഷ്ട്രീയമായാൽ പാർട്ടി വീണ്ടും ദുർബലമാകും. ഇന്ത്യയിലെ എല്ലാ ജാതി-മത-ഭാഷ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും വിശ്വാസ്യത വീെണ്ടടുത്താൽ മാത്രമേ കോൺഗ്രസിന് ഇന്ത്യയിൽ രാഷ്ട്രീയ ഭാവിയുള്ളൂ.

ഒരു വശത്തു കോൺഗ്രസിൽനിന്ന് പിരിഞ്ഞുപോയ തൃണമൂൽ കോൺഗ്രസ്, വൈ.എസ്‌.ആർ കോൺഗ്രസ്, എൻ.സി.പി എന്നിവരെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെയോ മുന്നണിയുടെയോ ഭാഗമാക്കുക. മറുഭാഗത്ത് കോൺഗ്രസിന് മുപ്പതുകൊല്ലം മുന്നിൽക്കണ്ട് സാകല്യ രാഷ്ട്രീയ നൈതിക ദർശനമുണ്ടാകേണ്ടതുണ്ട്. 21ാം നൂറ്റാണ്ടിൽ കോൺഗ്രസ് ഗാന്ധിയൻ രാഷ്ട്രീയ നൈതികത രാഷ്ട്രീയപ്രയോഗത്തിൽ എല്ലാതലത്തിലും വീെണ്ടടുക്കേണ്ടതുണ്ട്. ഖദർ ധരിക്കുക, ഗാന്ധിജയന്തി ആഘോഷിക്കുക, ഗാന്ധിസൂക്തങ്ങൾ ഉരുവിടുക എന്ന ടോക്കണിസത്തിന് അപ്പുറം ഗാന്ധിയൻ രാഷ്ട്രീയനൈതികത അനുദിന രാഷ്ട്രീയപ്രയോഗത്തിൽ കൊണ്ടുവന്നാൽ മാത്രമേ കോൺഗ്രസിന് ഒരേസമയം സാമൂഹിക പരിവർത്തന പ്രസ്ഥാനവും രാഷ്ട്രീയ പരിവർത്തന പ്രസ്ഥാനവുമാകാൻ കഴിയൂ. തെരഞ്ഞെടുപ്പ് സമയത്തു കതിരിൽകൊണ്ട് വളംെവച്ചാൽ മാത്രം കോൺഗ്രസ് തെര

െഞ്ഞടുപ്പിൽ ജയിക്കില്ല. കോൺഗ്രസിനെ ഒരു തെരഞ്ഞെടുപ്പ് യന്ത്രമായി മാത്രം കണ്ടാൽ അതിനു സാധാരണ ജനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകില്ല. നേതാക്കളെ തെരഞ്ഞെടുപ്പിനു മുമ്പോ പിമ്പോ മാറ്റിയതുകൊണ്ടോ കോസ് മെറ്റിക് മാറ്റങ്ങൾകൊണ്ടോ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല.

പി.വി. നരസിംഹ റാവു, മൻമോഹൻ സിങ് തുടങ്ങിയവർ 1991ലെ സാമ്പത്തിക പരിഷ്കണ കാലത്ത്

ഇന്ത്യയിൽ എല്ലായിടത്തും അടിസ്ഥാനതലത്തിൽ ലക്ഷക്കണക്കിന് സാധാരണക്കാർ ചേർന്നെങ്കിലേ കോൺഗ്രസ് അടിത്തട്ടിൽ സജീവമാകുകയുള്ളൂ. അടിത്തട്ടിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ കൂടെനിർത്തി നേതൃഗുണമുള്ളവർക്ക് സ്വതന്ത്രമായി നേതൃത്വത്തിലേക്ക് വളരാനുള്ള സാഹചര്യമുണ്ടായാലേ കോൺഗ്രസ് പ്രസ്ഥാനം വളരുകയുള്ളൂ. കോൺഗ്രസിന് തലമുറമാറ്റം വരേണ്ടത് ആശയ-ആദർശങ്ങളുടെ വീണ്ടെടുപ്പിലൂടെയും അതുപോലെ ജനായത്തവത്കരണത്തിലൂടെയുമാണ്. കൂട്ടായ നേതൃത്വവും രാഷ്ട്രീയ സത്യസന്ധതയും വേണം. നേതൃത്വത്തിലുള്ളവർക്ക് പാർട്ടിക്കുള്ളിലും വെളിയിലും അക്കൗണ്ടബിലിറ്റി വേണം. ഇന്ത്യ 2050ൽ എന്തായിരിക്കും, എന്തായിരിക്കണം എന്ന സാകല്യദർശനവും കാഴ്ചപ്പാടുകളും രാഷ്ട്രീയ പ്രയോഗത്തിൽ കൊണ്ടുവന്ന് അഞ്ചുകൊല്ലം കഠിന പരിശ്രമംചെയ്ത് പത്തു ലക്ഷം പുതിയ പൗരന്മാരെ, യുവാക്കളെ കോൺഗ്രസിന് ആകർഷിക്കാൻ കഴിഞ്ഞാൽ വീണ്ടും ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഇന്ത്യയിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും മാറ്റാൻ പ്രാപ്തിയുള്ള ബഹുജന പ്രസ്ഥാനമാകും.

Tags:    
News Summary - History and crisis of Indian National Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.