ന്യൂഡൽഹി: പതിറ്റാണ്ടുകളായി ഇന്ത്യക്കാർ വിസയും പാസ്പോർട്ടുമില്ലാതെ സൗജന്യമായി സന്ദർശിച്ച ഭൂട്ടാൻ സന്ദർശനത്തിന് ഫീസ് ഏർപ്പെടുത്തുന്നു. ജൂലൈ മുതൽ ഒരു ദിവസം ഭൂട്ടാനിൽ തങ്ങുന്നതിന് 1,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സുസ്ഥിര വികസന ഫീസ് (എസ്.ഡി.എഫ്) എന്ന പേരിൽ അറിയിപ്പെടുന്ന ഫീസ് ഇന്ത്യ, മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ബാധകമാവുക.
വിനോദ സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കൽ ലക്ഷ്യമിട്ടാണ് നീക്കം. ‘ടൂറിസം ലെവി ആൻറ് എക്സംപ്ഷൻ ബിൽ ഓഫ് ഭൂട്ടാൻ 2020’ എന്ന പേരിൽ ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച് നിയമമായി. ഈ രാജ്യങ്ങളിൽനിന്നുള്ള അഞ്ച് വയസിന് താെഴയുള്ള കുട്ടികൾക്ക് ഫീസില്ല. ആറിനും 12നും ഇടയിൽ പ്രായമുള്ളവർ പകുതി തുക നൽകണം.
ഭൂട്ടാനിൽ വികസനത്തിൽ മുൻപന്തിയിലുള്ള പടിഞ്ഞാറൻ ഭാഗങ്ങളാണ് ഇന്ത്യക്കാർ പ്രധാനമായും സന്ദർശിക്കുന്നത്. കിഴക്കൻ ഭാഗങ്ങളിൽ ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമായി 11 ജില്ലകളിൽ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.