റിജോ സ്കൂട്ടറുമായി ഇന്ത്യ ചുറ്റുന്നു; കൂട്ടായി പിതാവും

സ്കൂട്ടറിൽ ഇന്ത്യ ചുറ്റാനിറങ്ങിയിരിക്കുകയാണ് മുക്കൂട്ടുതറ സ്വദേശികളായ പിതാവും മകനും. മുക്കൂട്ടുതറ വാഴയ്ക്കൽ വീട്ടിൽ റിജോക്ക് സ്കൂട്ടർ വാങ്ങിയ നാൾ മുതലുള്ള ആഗ്രഹമാണ് ഇന്ത്യ ചുറ്റുകയെന്നത്.

യാത്രക്കായി ഒരുക്കം പൂർത്തിയാക്കി പുറപ്പെടാൻ തുടങ്ങുമ്പോൾ പിതാവ് ഇട്ടിക്കുഞ്ഞും ആഗ്രഹം പ്രകടിപ്പിച്ചു. മക്കളുടെ ഏതാഗ്രഹത്തിനും കട്ടക്ക് കൂടെക്കാണുന്ന പിതാവും മകെൻറ കൂടെക്കൂടി. ഇരുവരും ഫെബ്രുവരി 22ന് പുലർച്ച മുക്കൂട്ടുതറയിൽനിന്ന് യാത്ര ആരംഭിച്ചു.

കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങൾ ചുറ്റിക്കണ്ട ഇരുവരും ഇപ്പോൾ യു.പിയിൽ എത്തിയിരിക്കുകയാണ്.

4000 കിലോമീറ്ററോളം ഇതിനോടകം സഞ്ചരിച്ചു. ലഡാക്കിലെത്തിയാൽ യാത്ര അവസാനിപ്പിക്കാനാണ് ഉദ്ദേശ്യം. രണ്ടു ദിവസം അവിടെ കഴിച്ചുകൂട്ടിയ ശേഷം സ്കൂട്ടറിൽ തന്നെ തിരിച്ചുനാട്ടിലേക്ക് പുറപ്പെടും.

Tags:    
News Summary - rijo and father's all india trip in scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.